ഭോപ്പാൽ: ഇൻഡോറിൽ മലിനജലം കുടിച്ച് നിരവധി പേർ മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച പ്രതിപക്ഷത്തിന്, 1984-ലെ ഭോപ്പാൽ വാതക ദുരന്തം ഓർമ്മിപ്പിച്ച് മറുപടി നൽകി ബിജെപി മന്ത്രി കൈലാഷ് വിജയവർഗിയ. നഗരവികസന മന്ത്രിയുടെ ഈ നിലപാട് ‘വിചിത്രമായ പ്രതിരോധം’ ആണെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി.(Indore tragedy, Argument in the Legislative Assembly)
2025 ഡിസംബർ 24-നും 2026 ജനുവരി 6-നും ഇടയിൽ ഇൻഡോറിലെ ഭഗീരഥ്പുരയിൽ മലിനജലം കലർന്ന് 23-ഓളം പേർ മരിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ മരണസംഖ്യ 35 ആണെന്ന് കോൺഗ്രസ് എംഎൽഎ സോഹൻലാൽ ബൽമിക്കി സഭയിൽ തിരുത്തി.
കുടിവെള്ള പൈപ്പുകൾ അഴുക്കുചാലുകളിലൂടെ കടന്നുപോകുന്നത് മൂലമാണ് ദുരന്തമുണ്ടായതെന്നും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി കൈലാഷ് വിജയവർഗിയ രാജി വെക്കണമെന്നും പ്രതിപക്ഷ നേതാവ് ഉമാംഗ് സിംഗാർ ആവശ്യപ്പെട്ടു.



