ന്യൂഡൽഹി : കാലിഫോർണിയയിലെ ഫ്രീമോണ്ടിൽ 71 കാരനായ ലൈംഗിക കുറ്റവാളി ഡേവിഡ് ബ്രിമ്മറിനെ കുത്തിക്കൊലപ്പെടുത്തിയതിന് 29 കാരനായ ഇന്ത്യൻ വംശജനായ വരുൺ സുരേഷ് എന്നയാൾ അറസ്റ്റിൽ. ആക്രമണം "ലക്ഷ്യം വച്ചുള്ളതാണ്" എന്ന് പോലീസ് വിശേഷിപ്പിക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ സുരേഷിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അവിടെ നിന്ന് ഒരു കത്തി കണ്ടെടുത്തു. ബാല ലൈംഗിക കുറ്റവാളിയായ ബ്രിമ്മർ അടിയന്തര സഹായം ലഭിച്ചിട്ടും മരണപ്പെട്ടു.(Indian-Origin Man Chased Sex Offender In US, Slit His Throat)
തിങ്കളാഴ്ച പുറത്തിറക്കിയ കോടതി രേഖകൾ പ്രകാരം, ഒരു ലൈംഗിക കുറ്റവാളിയെ കൊല്ലാൻ താൻ വളരെക്കാലമായി ആഗ്രഹിച്ചിരുന്നുവെന്നും "അവർ കുട്ടികളെ വേദനിപ്പിക്കുന്നു" എന്നും "മരണത്തിന് അർഹരാണ്" എന്നും പ്രസ്താവിച്ചുകൊണ്ട് വരുൺ സുരേഷ് പോലീസിനോട് കുറ്റസമ്മതം നടത്തി. 1995 ൽ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് ഒമ്പത് വർഷം ജയിൽ ശിക്ഷ അനുഭവിച്ച രജിസ്റ്റർ ചെയ്ത ലൈംഗിക കുറ്റവാളി ഡേവിഡ് ബ്രിമ്മറിനെ തിരിച്ചറിയാനും കണ്ടെത്താനും സുരേഷ് കാലിഫോർണിയയിലെ മേഗൻസ് ലോ ഡാറ്റാബേസ് ഉപയോഗിച്ചതായി അന്വേഷകർ വെളിപ്പെടുത്തി. ആക്രമണത്തിന് മുമ്പ് സുരേഷിനും ബ്രിമ്മറിനും മുൻകാല വ്യക്തിപരമായ ബന്ധമില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ആക്രമണം നടന്ന ദിവസം, സുരേഷ് ഒരു കത്തിയുമായി, ഒരു സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ് (CPA) ആയി വേഷമിട്ട്, ഒരു ബാഗ്, നോട്ട്ബുക്ക്, കാപ്പി എന്നിവയുമായി വീടുതോറും ക്ലയന്റുകളെ ക്ഷണിക്കാനിറങ്ങ. ഡേവിഡ് ബ്രിമ്മറിന്റെ വീട്ടിലെത്തിയപ്പോൾ കാര്യം കീഴ്മേൽ മറിഞ്ഞു. സഹായത്തിനായി ഒരു വാഹനം നിർത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. "മാനസാന്തരപ്പെടുക" എന്ന് പറഞ്ഞുകൊണ്ട് അയാൾ ബ്രിമ്മറെ പിന്തുടർന്ന് കഴുത്തിൽ കുത്തി.