പാകിസ്ഥാൻ ഐക്യരാഷ്ട്രസഭയിൽ സമർപ്പിച്ച തെറ്റായ വിവരങ്ങൾ തള്ളിക്കളഞ്ഞ് ഇന്ത്യ | India
ന്യൂഡൽഹി: സിന്ധു നദീജല ഉടമ്പടിയെ സംബന്ധിച്ച് പാകിസ്ഥാൻ ഐക്യരാഷ്ട്രസഭയിൽ സമർപ്പിച്ച തെറ്റായ വിവരങ്ങളെ ഇന്ത്യ തള്ളിക്കളഞ്ഞു(India). അതേസമയം പാകിസ്ഥാൻ, ഇന്ത്യയ്‌ക്കെതിരെ മൂന്ന് യുദ്ധങ്ങളും ആയിരക്കണക്കിന് ഭീകരാക്രമണങ്ങളും നടത്തിയെന്ന് ഇന്ത്യ ആരോപിച്ചു. സാധാരണക്കാരുടെ ജീവൻ, മതസൗഹാർദ്ദം, സാമ്പത്തിക അഭിവൃദ്ധി എന്നിവ തകർക്കാൻ ലക്ഷ്യമിട്ടാണ് പാകിസ്ഥാൻ ഇത്തരം ഒരു നടപടി സ്വീകരിച്ചത്.
"സിന്ധു നദീജല ഉടമ്പടിയുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ പ്രതിനിധി സംഘം നടത്തുന്ന തെറ്റായ വിവരങ്ങളോട് പ്രതികരിക്കാൻ ഞങ്ങൾ നിർബന്ധിതരാണ്. ഒരു നദീതീര രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ എല്ലായ്പ്പോഴും ഉത്തരവാദിത്തത്തോടെയാണ് പ്രവർത്തിച്ചിട്ടുള്ളത്." ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ പർവ്വതനേനി ഹരീഷ് വ്യക്തമാക്കി.
'സായുധ സംഘർഷത്തിൽ ജല സംരക്ഷണം - സിവിലിയൻ ജീവൻ സംരക്ഷണം' എന്ന വിഷയത്തിൽ സ്ലോവേനിയയിൽ യുഎൻ സുരക്ഷാ കൗൺസിൽ സംഘടിപ്പിച്ച യോഗത്തെ അഭിസംബോധന ചെയ്തത് സംസാരിക്കുകയായിരുന്നു ഹരീഷ്.

