ന്യൂഡൽഹി: താവി നദിയിൽ വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ പാകിസ്ഥാന് പുതിയ മുന്നറിയിപ്പ് നൽകി. വടക്കൻ സംസ്ഥാനങ്ങളിൽ തുടർച്ചയായി മഴ പെയ്യുന്നതിനാൽ പ്രധാന അണക്കെട്ടുകളിൽ നിന്ന് അധിക വെള്ളം തുറന്നുവിടേണ്ടി വന്നതായി ബുധനാഴ്ച വൃത്തങ്ങൾ അറിയിച്ചു.(India issues fresh flood risk warnings to Pak amid heavy rain in northern states)
വിദേശകാര്യ മന്ത്രാലയം വഴി ഇസ്ലാമാബാദിലേക്ക് അയച്ച ജാഗ്രതാ നിർദ്ദേശം "മാനുഷിക പരിഗണനയുടെ" അടിസ്ഥാനത്തിലാണ് നൽകിയതെന്ന് വൃത്തങ്ങൾ പറഞ്ഞു. തിങ്കളാഴ്ചയാണ് ആദ്യ ജാഗ്രതാ മുന്നറിയിപ്പ് നൽകിയത്.