
ഹൈദരാബാദ് : ഹൈദരാബാദിൽ ഗർഭിണിയോട് കൊടും ക്രൂരതകാട്ടി ഭർത്താവ്.രാത്രി നടുറോഡിൽ വെച്ച് യുവതിയുടെ വയറിൽ ആഞ്ഞ് ചവിട്ടുകയും സിമന്റ് കട്ട കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ യുവതിയെ ഗച്ചിബൗളി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദ് സ്വദേശി ശബാന പർവീണിനെയാണ് ഭർത്താവ് മുഹമ്മദ് ബർസത്ത് ക്രൂരമായി ആക്രമിച്ചത്.
നാല് മാസം ഗർഭിണിയാണ് ശബാന. ശബാനക്ക് വയ്യാതെ ആയതിനെ തുടർന്ന് മാർച്ച് 29-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏപ്രിൽ 1-ന് രാത്രി ഇവരെ ഡിസ്ചാർജ് ചെയ്തിരുന്നു. വീട്ടിലേക്ക് മടങ്ങുന്ന വഴിക്ക് ഇവർ തമ്മിൽ വാക്ക് തർക്കത്തിലേർപ്പെട്ടു. തുടർന്ന് വഴിയിൽ വെച്ച് ബർസാത് ശബാനയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഇവർ മരിച്ചെന്ന് കരുതി ബർസത് സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പോലിസാണ് ശബാനയെ ആശുപത്രിയിൽ എത്തിച്ചത്.
ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു ഇവരുടെയും വിവാഹം കഴിച്ചത്.ഇവർ തമ്മിൽ വഴക്ക് പതിവെന്ന് അയൽക്കാർ പറയുന്നു.ശബാന കാരണമാണ് അച്ഛനമ്മമാർ ഉള്ള വീട്ടിൽ നിന്ന് മാറി താമസിക്കേണ്ടി വന്നത് ബർസാത് ആരോപിക്കുമായിരുന്നു. ആക്രമണത്തിന് ശേഷം ഒളിവിൽപോയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തു.