
ചെന്നൈ: ചെന്നൈ എയർപോർട്ട് കാർഗോയിൽ വൻ തട്ടിപ്പ് നടന്നതായി വിവരം(fraud). സ്വർണ്ണ കയറ്റുമതി തട്ടിപ്പാണ് നടന്നതെന്ന് സിബിഐ അറിയിച്ചു. 2020 നും 2022 നും ഇടയിൽ കസ്റ്റംസ് ഉദ്യോഗസ്ഥരും ആഭരണ വ്യാപാരികളും ചേർന്നാണ് തട്ടിപ്പ് നടത്തിയത്.
പ്രതിവർഷം 1,000 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടന്നത്. സംഭവത്തിൽ 5 കസ്റ്റംസ് ഉദ്യോഗസ്ഥർ, ഒരു ആഭരണ വിലയിരുത്തൽക്കാരൻ, ഒരു കസ്റ്റംസ് ഏജന്റ്, 4 സ്വർണ്ണാഭരണ നിർമ്മാതാക്കൾ എന്നിവരുൾപ്പെടെ 13 പേർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്.
കസ്റ്റംസ് സൂപ്രണ്ടുമാരായ ജെ. സുരേഷ്കുമാർ, അലോക് ശുക്ല, പി.തുളസിറാം, ജ്വല്ലറി അസെസർ എൻ. സാമുവൽ, കസ്റ്റംസ് ഏജൻ്റ് മാരിയപ്പൻ, നിർമാതാക്കളായ ദീപക് സിറോയ, സന്തോഷ് കോത്താരി, സുനിൽ പർമർ, സുനിൽ ശർമ എന്നിവരാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്.
നിലവിൽ ഇവർക്കെതിരായി തെളിവ് ശേഖരണം നടക്കുകയാണ്. കേസിൽ കൂടുതൽപേർ ഉൾപെട്ടിട്ടുണ്ടോയെന്നും പരിശോധിച്ച് വരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.