
കൊൽക്കത്ത ആർ.ജി കാർ മെഡിക്കൽ കോളേജിൽ പി ജി ഡോക്ടറുടെ കൊലപാതകത്തെ തുടർന്ന് നിയമസഭയിൽ മമത ബാനർജി സർക്കാർ ചരിത്രപരമായ ബിൽ പാസ്സാക്കിയിരിക്കുന്നു. ബലാത്സംഗകേസ് പ്രതികൾക്ക് വധ ശിക്ഷ ഉറപ്പാക്കുന്ന 'അപരാജിത വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ബില്‍ 2024' എന്ന ബില്ലാണ് ഇന്ന് മമത സർക്കാർ ഏകകണ്ഠമായി പശ്ചിമ ബംഗാൾ നിയമസഭയിൽ പാസ്സാക്കിയത്. സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തുടനീളം ഉയർന്നു വന്നു കൊണ്ടിരിക്കുന്ന വാദം ആണ്, ഇത്തരം കേസിൽ ഉൾപ്പെടുന്ന പ്രതികൾക്ക് വധശിക്ഷ നൽകണം എന്നുള്ളത്. എന്നാൽ ഇതുവരെയും ഒരു സർക്കാരും ഇങ്ങനെ ഒരു നീക്കവുമായി മുന്നോട്ടു വന്നിട്ടില്ല.