

ജഹാനാബാദ്: ബിഹാറിലെ ജഹാനാബാദിൽ പേരക്കുട്ടി സ്വന്തം മുത്തശ്ശനെ വെട്ടിക്കൊലപ്പെടുത്തി. ഷകുറാബാദ് പോലീസ് സ്റ്റേഷൻ പരിധിയിലെ ശിവ്ഗഞ്ച് ഗ്രാമത്തിലാണ് ക്രൂരകൃത്യം അരങ്ങേറിയത്. (Crime)
കൃഷിയിടത്തിൽ വിളവെടുപ്പ് ജോലികൾ ചെയ്യുന്നതിനിടെയാണ് കരിമൻ പാസ്വാൻ കൊല്ലപ്പെട്ടത്. മരിച്ചയാളുടെ മകളുടെയും ദൃക്‌സാക്ഷികളുടെയും മൊഴി അനുസരിച്ച്, കരിമൻ പാസ്വാൻ പതിവുപോലെ വയലിൽ ജോലി ചെയ്യുന്നതിനിടെ അദ്ദേഹത്തിന്റെ പേരക്കുട്ടി പവൻ അവിടെയെത്തുകയും കുറച്ചുനേരം സംസാരിക്കുകയും ചെയ്തു. സംസാരത്തിന് ശേഷം പെട്ടെന്ന് പവൻ പിന്നിലൂടെ മൂർച്ചയേറിയ ആയുധം കൊണ്ട് ആക്രമിക്കുകയായിരുന്നു. ആദ്യത്തെ വെട്ട് കൈകളിൽ ഏറ്റതിനാൽ അദ്ദേഹത്തിന് പ്രതിരോധിക്കാൻ കഴിഞ്ഞില്ല. തുടർന്ന് കഴുത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലുമായി അഞ്ചോ ആറോ തവണ വെട്ടി. ഗുരുതരമായി പരിക്കേറ്റ മുത്തശ്ശൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
മുത്തശ്ശന്റെ മകൾ നിലവിളിച്ചതിനെ തുടർന്ന് സഹായത്തിനായി നാട്ടുകാരെ വിളിക്കുമ്പോഴേക്കും പ്രതി സംഭവസ്ഥലത്ത് നിന്ന് പ്രതി രക്ഷപ്പെട്ടിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി സദർ ആശുപത്രിയിലേക്ക് അയച്ചു. പ്രാഥമിക അന്വേഷണത്തിൽ ഇത് കുടുംബ വഴക്കുമായി ബന്ധപ്പെട്ട കൊലപാതകമാണെന്ന് കരുതുന്നുണ്ടെങ്കിലും, യഥാർത്ഥ കാരണം അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയെ പിടികൂടുന്നതിനായി സമീപ പ്രദേശങ്ങളിൽ പോലീസ് വ്യാപകമായി റെയ്ഡ് നടത്തുന്നുണ്ട്.
A shocking incident of patricide has been reported from Jehanabad, Bihar, where a grandson fatally attacked his 55-year-old grandfather, Kariman Paswan, with a sharp weapon while the latter was working in his field.