
ന്യൂഡൽഹി: റിലയൻസ് ഹോം ഫിനാൻസിലെ ഫണ്ട് വകമാറ്റിയതിൽ അനിൽ അംബാനിക്കെതിരെ നടപടിയെടുത്ത് സെബി. റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയെയും റിലയൻസ് ഹോം ഫിനാൻസിന്റെ മുൻ പ്രധാന ഉദ്യോഗസ്ഥരുൾപ്പെടെ 24 പേർക്കെതിരെയുമാണ് നടപടിസ്വീകരിച്ചത്.
ആർഎച്ച്എഫ്എല്ലിന്റെ പ്രധാന മാനേജർമാരുടെ സഹായത്തോടെ പണം തട്ടിയെടുക്കാനുള്ള പദ്ധതി അനില്‍ അംബാനി ആസൂത്രണം ചെയ്തതായി സെബി കണ്ടെത്തി. അനിൽ അംബാനിക്ക് 25 കോടി രൂപ പിഴ ചുമത്തുകയും സെക്യൂരിറ്റീസ് മാർക്കറ്റുമായി ഈ കാലയളവിൽ ബന്ധപ്പെടുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. റിലയൻസ് ഹോം ഫിനാൻസിനെ സെക്യൂരിറ്റീസ് മാർക്കറ്റിനെ നിന്ന് ആറ് മാസത്തേക്ക് വിലക്കുകയും ആറു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.
ഡയറക്ടർ ബോർഡ് വായ്പാ രീതികള്‍ അവസാനിപ്പിക്കാൻ ശക്തമായ നിർദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും കോർപ്പറേറ്റ് വായ്പകള്‍ പതിവായി അവലോകനം ചെയ്യുകയും ചെയ്തിരുന്നുവെങ്കിലും കമ്പനിയുടെ മാനേജ്മെന്റ് ഈ ഉത്തരവുകള്‍ അവഗണിച്ചുവെന്നും സെബി കണ്ടെത്തി.