ഭുവനേശ്വർ: ഒഡീഷയിലെ ആറ് ജില്ലകളിലായി 11,000 ത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു. മയൂർഭഞ്ച്, ബാലസോർ, ഭദ്രക്, ജാജ്പൂർ, സുന്ദർഗഡ്, കിയോഞ്ജർ ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് 1,000 ത്തിലധികം ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് രക്ഷപ്പെടുത്തിയതായി വിവരം.(Flood wreaks havoc in Odisha)
കനത്ത മഴയെത്തുടർന്ന് സുബർണരേഖ, ബൈതരാണി, ജൽക്ക നദികളിലെ വെള്ളം കരകവിഞ്ഞൊഴുകിയതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് പ്രത്യേക ദുരിതാശ്വാസ കമ്മീഷണർ ഡി കെ സിംഗ് പത്രസമ്മേളനത്തിൽ പറഞ്ഞു.