
ബിജാപുര്‍ :ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ട. ബിജാപുര്‍ ജില്ലയിലെ ഇന്ദ്രാവതി ദേശീയോദ്യാനത്തില്‍ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് മാവോവാദികൾ കൂടി കൊല്ലപ്പെട്ടു. ഇതോടെ ഏറ്റമുട്ടലില്‍ ഇതുവരെ കൊല്ലപ്പെട്ട മാവോവാദികളുടെ എണ്ണം ഏഴായി.
പ്രദേശത്ത് മാവോവാദികളും സുരക്ഷാ സേനയും തമ്മിലുള്ള വെടിവെപ്പ് തുടരുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരില്‍ രണ്ട് ഉന്നത മാവോവാദി നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ട്.
കൊല്ലപ്പെട്ടവരില്‍ നിന്നും എകെ-47 തോക്കുകളും സ്ഫോടകവസ്തുക്കളും ആയുധങ്ങളും വെടിക്കോപ്പുകളും സേന കണ്ടെടുത്തു.