
കാങ്കേർ: ഛത്തീസ്ഗഢിലെ കാങ്കേർ നാരായൺപൂർ അതിർത്തിയിലെ അബുജ്മാധ് വനത്തിൽ ശനിയാഴ്ച രാവിലെ സുരക്ഷാ സേനയും നക്സലുകളും തമ്മിൽ വെടിവയ്പ്പ്.
വെള്ളിയാഴ്ച രാത്രി സുരക്ഷാ സേന ഈ പ്രദേശത്ത് തിരച്ചിൽ നടത്തിയതായി ഛത്തീസ്ഗഡ് പോലീസ് പറഞ്ഞു. (Encounter breaks out between security personnel and Naxalites)
വനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നക്‌സലൈറ്റ് വിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിന് ഇടയിലാണ് അപ്രതീക്ഷിത ഏറ്റുമുട്ടൽ ഉണ്ടായത്. രാവിലെ എട്ട് മണിയോടെയാണ് വെടിവയ്പുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ പ്ലാറ്റൂൺ കമാൻഡർ ഉൾപ്പെടെ മൂന്ന് നക്സലുകളുടെ മൃതദേഹങ്ങൾ നവംബർ 9 ന് സുരക്ഷാ സേന കണ്ടെടുത്തിരുന്നു. പ്രദേശത്ത് നിന്ന് വലിയ തോതിലുള്ള ആയുധങ്ങളും കണ്ടെടുത്തതായി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് സുന്ദരരാജ് പി പറഞ്ഞു.