മുംബൈ: മുൻ സെലിബ്രിറ്റി മാനേജർ ദിഷ സാലിയൻ ആത്മഹത്യ ചെയ്തത് ആണെന്നും, മരണത്തിൽ ഒരു പിഴവും കണ്ടെത്തിയിട്ടില്ലെന്നും മുംബൈ പോലീസ് ബോംബെ ഹൈക്കോടതിയിൽ പറഞ്ഞു. എന്നാൽ, ദിഷ കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും ഇരയായതായി പിതാവ് സതീഷ് സാലിയൻ ആവർത്തിച്ചു.(Disha Salian death case )
ദിഷ സാലിയൻ സ്വന്തം ഇഷ്ടപ്രകാരം ഒരു ഫ്ലാറ്റിന്റെ ജനാലയിൽ നിന്ന് ചാടിയതാണെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ലൈംഗികമായോ ശാരീരികമായോ ആക്രമണം നടന്നതിന്റെ ലക്ഷണങ്ങൾ ഒന്നും തന്നെയില്ല എന്നും പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു.
കുടുംബവുമായുള്ള തർക്കവും ബിസിനസ്സ് ഇടപാടുകൾ നടക്കാത്തതും കാരണം അവർ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് സത്യവാങ്മൂലത്തിൽ കൂട്ടിച്ചേർത്തു.