Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeNational"അവർ നിയന്ത്രണം വിട്ട് കരഞ്ഞുപോയി"; 26/11 രംഗത്തിന് ശേഷം അക്ഷയ് ഖന്നയും...

“അവർ നിയന്ത്രണം വിട്ട് കരഞ്ഞുപോയി”; 26/11 രംഗത്തിന് ശേഷം അക്ഷയ് ഖന്നയും അർജുൻ രാംപാലും തകർന്നുപോയെന്ന് മാധവൻ | Dhurandhar Movie 26/11 Scene

🎙️ Latest Podcast

മുംബൈ: ആദിത്യ ധർ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ധുരന്ധർ’ ബോക്സ് ഓഫീസിൽ ചരിത്രം കുറിക്കുമ്പോൾ, ചിത്രത്തിലെ ഏറ്റവും വികാരാധീനമായ ഒരു രംഗത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് നടൻ ആർ. മാധവൻ (Dhurandhar Movie 26/11 Scene). 2008-ലെ 26/11 മുംബൈ ഭീകരാക്രമണം പുനരാവിഷ്കരിക്കുന്ന രംഗം ഷൂട്ട് ചെയ്തതിന് ശേഷം സഹതാരങ്ങളായ അക്ഷയ് ഖന്നയും അർജുൻ രാംപാലും നിയന്ത്രണം വിട്ട് കരഞ്ഞുവെന്ന് മാധവൻ വെളിപ്പെടുത്തി.

ചിത്രത്തിൽ പാകിസ്ഥാനി കഥാപാത്രങ്ങളെയാണ് അക്ഷയ് ഖന്നയും അർജുൻ രാംപാലും അവതരിപ്പിക്കുന്നത്. മുംബൈ ആക്രമണത്തെ ആഘോഷിക്കുന്ന രീതിയിലുള്ള ഒരു രംഗമാണ് ഇവർക്ക് ചിത്രീകരിക്കാനുണ്ടായിരുന്നത്. തിരക്കഥ അനുസരിച്ച് അഭിനയിക്കുക മാത്രമായിരുന്നുവെങ്കിലും, ആ രംഗം കഴിഞ്ഞ ഉടനെ ഇരുവരും മാനസികമായി തകർന്നുപോയെന്ന് മാധവൻ പറയുന്നു. യഥാർത്ഥ ജീവിതത്തിൽ ആ ദുരന്തകാലഘട്ടത്തിലൂടെ കടന്നുപോയവരായതിനാൽ, അഭിനയിക്കുമ്പോൾ ആ പഴയ നടുക്കുന്ന ഓർമ്മകൾ അവരെ വേട്ടയാടുകയായിരുന്നു. ക്യാമറ ഓഫായ ഉടനെ ഇരുവരും വിതുമ്പിക്കരയുകയായിരുന്നുവെന്നും ഇത് വെറും അഭിനയമായിരുന്നില്ലെന്നും മാധവൻ കൂട്ടിച്ചേർത്തു.

രണവീർ സിംഗ്, സഞ്ജയ് ദത്ത് എന്നിവർക്കൊപ്പം മാധവൻ, അക്ഷയ് ഖന്ന, അർജുൻ രാംപാൽ എന്നിവർ തകർത്തഭിനയിച്ച ഈ ചിത്രം 2025 ഡിസംബർ 5-നാണ് റിലീസ് ചെയ്തത്. ഇതിനോടകം തന്നെ 1300 കോടിയിലധികം രൂപ ആഗോളതലത്തിൽ ഈ ചിത്രം നേടിക്കഴിഞ്ഞു. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ധുരന്ധർ 2: ദ റിവഞ്ച്’ (Dhurandhar 2: The Revenge) 2026 മാർച്ച് 19-ന് മലയാളം ഉൾപ്പെടെയുള്ള അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ഹംസ അലി മസ്ഹാരി എന്ന ഇന്ത്യൻ ഏജന്റ് പാകിസ്താനി അധോലോകത്തെ തകർക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.