
കർണാടക: ധർമ്മസ്ഥല കൂട്ട കൊലകേസിലെ പരാതിക്കാരനായ ശുചിത്വ തൊഴിലാളിയെ എസ്.ഐ.ടി സംഘം 5 മണിക്കൂറിലധികം ചോദ്യം ചെയ്തു(Dharmasthala mass murder case). അന്വേഷണ ഉദ്യോഗസ്ഥൻ ജിതേന്ദ്ര കുമാർ ദയാമയ്ക്ക് മുന്പാകെയാണ് ഇയാൾ മൊഴി നൽകിയത്.
മംഗളൂരുവിലെ കദ്രിയിലെ മല്ലിക്കാട്ടെയിലുള്ള പിഡബ്ല്യുഡി ഇൻസ്പെക്ഷൻ ബംഗ്ലാവിൽ തുറന്നിട്ടുള്ള മുറിയിലാണ് പരാതിക്കാരനെത്തി മൊഴി നൽകിയിരിക്കുന്നത്. ശ്മശാന സ്ഥലങ്ങളിൽ ഒന്നിൽ നിന്ന് കുഴിച്ചെടുത്തതായി പറയപ്പെടുന്ന അസ്ഥികൂട അവശിഷ്ടങ്ങൾ ഇയാൾ പൊലീസിന് കൈമാറി.
അതേസമയം വെള്ളിയാഴ്ച രാത്രി വൈകിയാണ് ഇയാൾക്ക് നിയമസംഘത്തിന്റെ ചോദ്യം ചെയ്യലിനായുള്ള നോട്ടീസ് നൽകിയത്.