ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ന്യൂസിലൻഡ് സ്വദേശിയായ ടൂറിസ്റ്റിന് നേരെ ഓട്ടോ ഡ്രൈവർ നടത്തിയ മോശം പെരുമാറ്റത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു (Delhi Auto Driver Viral Video). വിദേശിയെ പെൺവാണിഭ സംഘങ്ങളുടെ അടുത്തേക്ക് എത്തിക്കാൻ ശ്രമിക്കുകയും ലൈംഗിക സേവനങ്ങളെക്കുറിച്ച് നിരന്തരം സംസാരിക്കുകയും ചെയ്ത ഡ്രൈവർ ഫറോസ് ഖാനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.
വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ, 18 നും 20 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ എത്തിച്ചുനൽകാമെന്ന് ഡ്രൈവർ മുറി ഇംഗ്ലീഷിൽ ടൂറിസ്റ്റിനോട് പറയുന്നത് വീഡിയോയിൽ വ്യക്തമാണ്. ഇതിനായി ഹോട്ടൽ സൗകര്യവും ഇയാൾ വാഗ്ദാനം ചെയ്യുന്നു.
‘പിസ്സയും പെൺകുട്ടിയും’ അടങ്ങുന്ന പാക്കേജിന് 10,000 രൂപയാകുമെന്ന് ഇയാൾ പറയുന്നതും, ടൂറിസ്റ്റ് പലതവണ വിസമ്മതിച്ചിട്ടും “വെറും 20 മിനിറ്റ് മാത്രം മതി” എന്ന് പറഞ്ഞ് നിർബന്ധിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഡ്രൈവറുടെ മോശം പെരുമാറ്റം ടൂറിസ്റ്റ് തന്നെ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
View this post on Instagram
വീഡിയോ വൈറലായതോടെ ഡൽഹി പോലീസിനെ ടാഗ് ചെയ്തുകൊണ്ട് ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധം രേഖപ്പെടുത്തുന്നത്. ഇത്തരം സംഭവങ്ങൾ ഇന്ത്യയിലെ വിനോദസഞ്ചാര മേഖലയെ ദോഷകരമായി ബാധിക്കുമെന്നും ഡ്രൈവർക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും ആവശ്യമുയരുന്നു. ഡ്രൈവർ വാഗ്ദാനം ചെയ്ത പെൺകുട്ടികൾ ഏതെങ്കിലും വലിയ റാക്കറ്റിന്റെ ഇരകളാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
ഡൽഹി പോലീസ് സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഇത്തരം സന്ദർഭങ്ങളിൽ വിനോദസഞ്ചാരികൾ ഉടൻ തന്നെ 112 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
Story Summary: A New Zealand tourist in Delhi shared a viral video of an auto-driver named Feroz Khan harassing him with offers of sexual services. The driver offered a package of “pizza and a girl” for ₹10,000 and pressured the tourist despite repeated refusals. Social media users have tagged Delhi Police demanding strict action for tarnishing India’s image.

