
ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭയിൽ ബലാത്സംഗ കേസിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ അവതരിപ്പിച്ചു. ബില്ലനുസരിച്ച് അനുമതിയമില്ലാതെ കോടതി നടപടികളടക്കം റിപ്പോര്‍ട്ട് ചെയ്താല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.
എന്നാൽ, ഈ നടപടി കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തില്‍ സർക്കാരിനുണ്ടായ വീഴ്ച്ചയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ളതാണെന്ന് ബി ജെ പി വിമർശനമുന്നയിച്ചു.
നിയമസഭയിൽ 'അപരാജിത വുമൺ ആൻഡ് ചൈൽഡ് വെസ്റ്റ് ബെംഗാൾ ക്രിമിനൽ ലോ അമൻഡ്മെന്‍റ് ബിൽ 2024' അവതരിപ്പിച്ചത് ബംഗാള്‍ നിയമ മന്ത്രി മോലോയ് ഘട്ടക്ക് ആണ്. മമത ബാനർജിയുടെ നീക്കം യുവ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം ജ്വലിക്കുന്നതിനിടയിൽ പ്രതിരോധത്തിലായ സർക്കാറിന്‍റെ മുഖം കാത്തു സൂക്ഷിക്കാനാണ്.
ഈ നിയമഭേദഗതി അതിക്രമത്തിനിരയാകുന്നവർ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്താൽ വധശിക്ഷ ഉറപ്പാക്കുന്നു. അതോടൊപ്പം കുറഞ്ഞത് 20 വർഷം തടവും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.
ഇരയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുന്നവർക്കും ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കും ശിക്ഷ ലഭിക്കും. 3 മുതൽ 5 വർഷം വരെയുള്ള തടവാണ് ലഭിക്കുക. അനുമതിയില്ലാതെ കോടതി നടപടികളടക്കം റിപ്പോർട്ട് ചെയ്യുന്നത് 5 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ബില്ലിൽ നിർദേശിക്കുന്നത് വേഗത്തിൽ വിചാരണ നടപടികൾ പൂർത്തിയാക്കി ശിക്ഷ നടപ്പാക്കണമെന്നാണ്.
നിയമസഭ പാസാക്കുന്ന ബിൽ ഗവർണർക്ക് അയക്കും. ഇത് ഗവർണർ ഒപ്പിടാത്ത പക്ഷം രാജ്ഭവന് മുൻപിൽ സമരമിരിക്കുമെന്നാണ് മമത ബാനർജി നൽകിയിരിക്കുന്ന മുന്നറിയിപ്പ്.