
സഹർസ: സ്ത്രീധനം വാങ്ങുന്നത് നിയന്ത്രിക്കാൻ സർക്കാർ കർശന നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും സ്ത്രീധന പീഡനത്തെ തുടർന്നുള്ള മരണങ്ങൾക്ക് കുറവില്ലെന്നു തെളിയിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ ബീഹാറിലെ സഹർസ ജില്ലയിൽ നിന്നും പുറത്ത് വരുന്നത്. സ്ത്രീധനമായി ഭൂമി ലഭിക്കാത്തതിന് നവവധുവിനെ ഭർത്താവിന്റെ മാതാപിതാക്കൾ കൊലപ്പെടുത്തിയതായാണ് റിപ്പോർട്ട്.
സ്ത്രീധനത്തിന് വേണ്ടി ഭർതൃവീട്ടുകാർ വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്ന് മരിച്ചയാളുടെ ബന്ധുക്കൾ ആരോപിച്ചു. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ പോലീസ് സ്ഥലത്തെത്തി മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചു. കേസ് അന്വേഷണം ആരംഭിച്ചു. ഉടൻ തന്നെ നടപടി സ്വീകരിച്ച പോലീസ്, മരിച്ചയാളുടെ അമ്മായിയമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. മരിച്ചയാളുടെ ഭർത്താവും ഭർത്താവിന്റെ ബന്ധുക്കളിൽ ചിലരും ഒളിവിലാണ്. ഇവരെ പിടികൂടാൻ പോലീസ് അന്വേഷണം ഊര്ജിതമാക്കിയിരിക്കുകയാണ്.
കനരിയ പോലീസ് സ്റ്റേഷൻ പരിധിയിലെ 9-ാം വാർഡിലെ ഘോഘ്സം പഞ്ചായത്തിലെ സുഖാസൻ ഗ്രാമത്തിൽ താമസിക്കുന്ന നിതീഷ് കുമാറിന്റെ ഭാര്യ സുചിത കുമാരി (22) ആണ് മരിച്ചത്.2023 മാർച്ച് 3 ന് ആയിരുന്നു യുവതിയുടെ വിവാഹം നടന്നത്. രിച്ചയാളുടെ ഭർത്താവ് ഗ്രാമത്തിൽ തന്നെ കൃഷിപ്പണി ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് മാസമായി സ്ത്രീധനമായി ഭൂമി വേണമെന്ന ആവശ്യവുമായി ഇയാൾ യുവതിയെ സമീപിക്കുകയായിരുന്നു. 40 ലക്ഷം രൂപ.വില വരുന്ന ഭൂമിയാണ് ഇയാൾ ആവശ്യപ്പെട്ടത്.
കഴിഞ്ഞ മൂന്ന് മാസമായി ഭൂമിയുടെ പേരിൽ സുചിതയെ ഭർതൃവീട്ടുകാർ ഉപദ്രവിച്ചു വരികയായിരുന്നു. ഭൂമി നിതീഷ് കുമാറിന്റെ പേരിലേക്ക് മാറ്റാൻ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരുന്നു.
അതേസമയം , വിഷം കഴിച്ച് ഒരു പെൺകുട്ടി മരിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് കനേറിയ പോലീസ് സ്റ്റേഷൻ മേധാവി ജ്യോതിഷ് കുമാർ പറഞ്ഞു. സ്ത്രീധനത്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് മരിച്ചയാളുടെ മാതാപിതാക്കൾ ആരോപിച്ചു. നിലവിൽ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. ഈ കേസിൽ ഒരു സ്ത്രീയെ കസ്റ്റഡിയിലെടുക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിനുശേഷം മാത്രമേ സംഭവത്തിന്റെ യഥാർത്ഥ കാരണങ്ങൾ വ്യക്തമാകൂ - അദ്ദേഹം പറഞ്ഞു.