
ഭുവനേശ്വർ: ഒഡീഷയിൽ കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സംഘർഷം രൂക്ഷം(suicide). സംഭവത്തിൽ നിയമസഭയ്ക്ക് പുറത്ത് ഇന്ന് രാവിലെ വിവിധ പാർട്ടികൾ പ്രതിഷേധ പ്രകടനം നടത്തി. ജൂലൈ 17 ന് ഒഡീഷയിൽ എട്ട് മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്യുകയും ചെയ്തു.
നീതി ഉറപ്പാക്കാൻ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. പ്രതിഷേധക്കാർ ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചത്തോടെ പോലീസ് പലതവണ ജലപീരങ്കികളും കണ്ണീർ വാതക ഷെല്ലുകളും പ്രയോഗിച്ചു.
പ്രൊഫസർക്കെതിരായ ലൈംഗിക പീഡന പരാതിയിൽ നടപടിയെടുക്കാത്തതിനെത്തുടർന്നാണ് ഭുവനേശ്വറിലെ എയിംസിലെ ഫക്കീർ മോഹൻ കോളേജിലെ രണ്ടാം വർഷ ബി.എഡ് വിദ്യാർത്ഥിനി ശനിയാഴ്ച തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്നാൽ, തിങ്കളാഴ്ചയോടെ വിദ്യാർത്ഥിനി മരിച്ചു. ഇതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷാവസ്ഥ തുടരുകയാണ്.