മുംബൈ: മഹാരാഷ്ട്രയിലെ ബുൽധാനയിൽ അധ്യാപികയായ വൃശാലിയെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. വൃശാലിയുടെ ഭർത്താവ് പ്രകാശ് ഗാവണ്ടെയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി (Buldhana Teacher Murder Case). മൂന്ന് തവണ ഭക്ഷണത്തിൽ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെത്തുടർന്നാണ് ഇയാൾ ക്വട്ടേഷൻ നൽകിയത്.
മാർച്ച് രണ്ടിന് സ്കൂട്ടറിൽ പോവുകയായിരുന്ന വൃശാലിയെ ടാറ്റ ഇൻട്രാ കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടമെന്ന് കരുതിയ സംഭവത്തിൽ പോലീസിന് സംശയം തോന്നിയത് പ്രദേശത്ത് വട്ടംചുറ്റിയ വെള്ള കാറിനെക്കുറിച്ചുള്ള അന്വേഷണമാണ്. ഒരു ലക്ഷം രൂപയ്ക്കാണ് മങ്കേഷ് ചുൽക്കർ എന്നയാൾക്ക് പ്രകാശ് ക്വട്ടേഷൻ നൽകിയത്. തുടർന്ന് മനീഷ് സൂര്യവംശി എന്ന ഡ്രൈവറെ ഉപയോഗിച്ച് മനഃപൂർവ്വം വാഹനം ഇടിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ വൃശാലി സംഭവസ്ഥലത്ത് തന്നെ മരിച്ചു. അറസ്റ്റിലായ ഡ്രൈവറെ ചോദ്യം ചെയ്തപ്പോഴാണ് ഭർത്താവിന്റെ പങ്ക് വ്യക്തമായത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതികളെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
Summary
A man in Maharashtra’s Buldhana, Prakash Gawande, has been arrested for the murder of his wife, Vrushali. After failing to kill her three times by poisoning her food, he hired a hitman for ₹1 lakh to orchestrate a fatal vehicle accident.

