

ഇറ്റാനഗർ: കഴിഞ്ഞ തിങ്കളാഴ്ച അരുണാചൽ പ്രദേശിലുണ്ടായ ( Arunachal Pradesh) വാഹനാപകടത്തിൽ മരണപ്പെട്ട ഏഴ് തൊഴിലാളികളുടെ മൃതദേഹങ്ങൾ നാല് ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി. ഇവരിൽ ആറ് തൊഴിലാളികളുടെ മൃതദേഹങ്ങൾ അസം ടിൻസുകിയ ജില്ലയിലെ വീടുകളിലേക്ക് കൊണ്ടുവരും. ടിൻസുകിയയിൽ നിന്നുള്ള 21 പേർ അപകടത്തിൽ മരിച്ചതായി സംശയിക്കുന്നു. അഞ്ജാവ് ജില്ലയിലെ ഹയൂലിയാങ്-ചഗ്ലാഗം റോഡിൽ മിനി ട്രക്ക് ആഴമേറിയ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഡ്രൈവർ ഉൾപ്പെടെ 22 പേരാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് പോലീസ് അറിയിച്ചു.
അഞ്ജാവിൻ്റെ ജില്ലാ ദുരന്ത നിവാരണ ഓഫീസർ (DDMO) നങ് ചിങ്നി ചൗപൂ പറഞ്ഞത് അനുസരിച്ച്, ശനിയാഴ്ച രക്ഷാപ്രവർത്തനത്തിന്റെ മൂന്നാം ദിവസമാണ്. "മൃതദേഹങ്ങൾ വീണ്ടെടുക്കാൻ സംയുക്ത രക്ഷാസംഘം സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. വെള്ളിയാഴ്ച ആറ് മൃതദേഹങ്ങൾ കണ്ടെടുത്തതിന് ശേഷം ഇരുട്ട് കാരണം തിരച്ചിൽ നിർത്തിവെച്ചിരുന്നു. എൻഡിആർഎഫ് (നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ്) സംഘം രാത്രി താമസത്തിനായി മെറ്റെൻഗ്ലിയാങ്ങിലേക്ക് മടങ്ങിയിരുന്നു," ചൗപൂ പറഞ്ഞു. ഏഴാമത്തെ തൊഴിലാളിയുടെ മൃതദേഹം ശനിയാഴ്ച കണ്ടെടുത്തതായും അദ്ദേഹം അറിയിച്ചു.
സാങ്കേതികമായ റോപ്പ് റെസ്‌ക്യൂ രീതികൾ ഉപയോഗിച്ചാണ് എൻഡിആർഎഫ് സംഘം മൃതദേഹങ്ങൾ ബേസ് ക്യാമ്പിൽ എത്തിച്ചത്. "ജില്ലാ അധികൃതരുടെയും ടിൻസുകിയ ജില്ലാ ഭരണകൂടത്തിന്റെയും പ്രതിനിധികളുടെ സാന്നിധ്യത്തിൽ മൃതദേഹങ്ങൾ സിവിൽ പോലീസിന് കൈമാറി," DDMO കൂട്ടിച്ചേർത്തു. ദുഷ്‌കരമായ ഭൂപ്രകൃതി കാരണം രക്ഷാപ്രവർത്തനം ബുദ്ധിമുട്ടേറിയതും സമയം എടുക്കുന്നതുമാണെന്നും അവർ എടുത്തുപറഞ്ഞു.
അപകടം നടന്ന സ്ഥലം ഹയൂലിയാങ്ങിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെ ചഗ്ലാഗമിന് സമീപം ആഴമേറിയ കൊക്കയിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് രക്ഷാപ്രവർത്തനത്തിനുള്ള പ്രവേശനവും മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതും ദുഷ്കരമാക്കുന്നു. തിങ്കളാഴ്ചയുണ്ടായ അപകടത്തെക്കുറിച്ച് ബുധനാഴ്ചയാണ് പുറംലോകം അറിഞ്ഞത്. അപകടത്തിൽ നിന്നും രക്ഷപ്പെട്ട ഒരാൾ അടുത്തുള്ള ആർമി ക്യാമ്പിൽ എത്തി വിവരം അറിയിച്ചതിനെ തുടർന്നാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. രക്ഷപ്പെട്ട ബുധേശ്വർ ദീപ് ദിബ്രുഗഢിലെ അസം മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ (AMCH) ചികിത്സയിലാണ്. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ വെള്ളിയാഴ്ച ആശുപത്രിയിലെത്തി ബുധേശ്വറിനെ സന്ദർശിക്കുകയും ആരോഗ്യവിവരം അന്വേഷിക്കുകയും ചെയ്തു.
The bodies of seven workers who died in a road accident in Arunachal Pradesh on Monday were recovered after a challenging four-day search operation due to the rugged terrain. The incident occurred when a minitruck carrying 22 people, including the driver, plunged into a deep gorge on the Hayuliang-Chaglagam road.