
ഗുജറാത്തിലെ സൂറത്തില്‍ 34കാരിയായ ബിജെപി നേതാവ് ജീവനൊടുക്കി. സൂറത്ത് വാര്‍ഡ് നമ്പര്‍ 30ലെ ബിജെപി മഹിളാ മോര്‍ച്ച നേതാവ് ദീപിക പട്ടേലാണ് ആത്മഹത്യ ചെയ്തത്. കര്‍ഷകനായ ഭര്‍ത്താവും മൂന്നു മക്കളമുള്ള ദീപിക ജീവനൊടുക്കാൻ കാരണമെന്താണെന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ചിരാഗ് സോളംഗി എന്നയാളും ദീപികയുടെ കുടുംബവുമാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരിച്ചിരുന്നു. ഇവര്‍ ആത്മഹത്യയ്ക്ക് പിന്നാലെ ഫോറന്‍സിക്ക് വിഭാഗം സംഭവ സ്ഥലത്തെത്തി പരിശോധന സംഘടിപ്പിച്ചു. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടില്ല. ഇവരുടെ ഫോണ്‍ ഫോറന്‍സിക്ക് പരിശോധനയ്ക്ക് വിട്ടു. കോള്‍ വിവരങ്ങളും പരിശോധിച്ച് വരികയാണ്.