

ബെഗുസരായി: ബിഹാർ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പിൽ കോൺഗ്രസ് നേതാവ് കനയ്യ കുമാർ ബെഗുസരായിയിൽ തൻ്റെ വോട്ട് രേഖപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പിനെ "ജനാധിപത്യത്തിന്റെ ഉത്സവം" എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ജോലി, വിദ്യാഭ്യാസം, ആരോഗ്യം, റോഡുകൾ, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന വിഷയങ്ങളുടെ അടിസ്ഥാനത്തിൽ വോട്ട് ചെയ്യണമെന്ന് അദ്ദേഹം ബീഹാറിലെ ജനങ്ങളോട് അഭ്യർത്ഥിച്ചു.
സർക്കാരിനോടുള്ള വോട്ടർമാരുടെ അതൃപ്തി ഒരു ക്രിയാത്മകമായ ദിശയിൽ പ്രകടിപ്പിക്കണമെന്നും അതുവഴി ക്രിയാത്മകമായ മാറ്റങ്ങൾക്ക് വഴിയൊരുക്കണമെന്നും അദ്ദേഹം വോട്ടമാരോട് ആവശ്യപ്പെട്ടു.
"ഇത് ജനാധിപത്യത്തിന്റെ ഉത്സവമാണ്. പല ജില്ലകളിലും ആദ്യ ഘട്ട തിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ബീഹാറിലെ എല്ലാ ജനങ്ങളോടും അവരുടെ പ്രശ്‌നങ്ങൾ, കുട്ടികളുടെ ഭാവി, ജോലി, ഭക്ഷണം, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യം, റോഡുകൾ, വൈദ്യുതി, വെള്ളം, ആത്മാഭിമാനം എന്നിവയ്‌ക്കായി വോട്ട് ചെയ്യണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. സർക്കാരിനെതിരായ പ്രതിഷേധം പോസിറ്റീവ് ദിശയിൽ പ്രകടിപ്പിക്കേണ്ടതുണ്ട്..." കനയ്യ കുമാർ എഎൻഐയോട് പറഞ്ഞു.
ബീഹാർ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച്, ആദ്യ നാല് മണിക്കൂറിനുള്ളിൽ 27.65 ശതമാനം പോളിംഗ് രേഖപ്പെടുത്തി. സംസ്ഥാന തലസ്ഥാനമായ പട്നയിൽ പോളിംഗ് മന്ദഗതിയിലായിരുന്നപ്പോൾ, കനയ്യ കുമാർ വോട്ട് ചെയ്ത ബെഗുസാരായ് ജില്ലയിൽ 30.37 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആർജെഡി നേതാവ് തേജസ്വി പ്രസാദ് യാദവ് ഉൾപ്പെടെ നിരവധി പ്രമുഖ നേതാക്കളുടെ വിധി ഈ ഘട്ടത്തിൽ തീരുമാനിക്കപ്പെടും. 2020 ലെ തിരഞ്ഞെടുപ്പിൽ എൻഡിഎ 125 സീറ്റുകളും പ്രതിപക്ഷം 110 സീറ്റുകളും നേടിയിരുന്നു.