

പൂനെ: മഹാരാഷ്ട്രയിലെ 29 മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പരാജയം സമ്മതിച്ച് ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ (Ajit Pawar). തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ജനവിധി പൂർണ്ണമായ ആദരവോടെ അംഗീകരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ ഔദ്യോഗിക എക്‌സ് ഹാൻഡിലിലൂടെയാണ് അദ്ദേഹം പരാജയം സമ്മതിച്ച് രംഗത്തെത്തിയത്. വിജയിച്ച എല്ലാ സ്ഥാനാർത്ഥികളെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
പ്രതീക്ഷിച്ച വിജയം നേടാൻ കഴിയാത്ത ഇടങ്ങളിൽ കൂടുതൽ ഉത്തരവാദിത്തത്തോടും സത്യസന്ധതയോടും കൂടി പ്രവർത്തിക്കുമെന്ന് അജിത് പവാർ പറഞ്ഞു. ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ ഇരട്ടി ശക്തിയോടെ മടങ്ങിവരുമെന്നും അദ്ദേഹം ഉറപ്പുനൽകി. പരാജയപ്പെട്ട സ്ഥാനാർത്ഥികൾ നിരാശരാകാതെ ജനസേവനത്തിൽ തുടരണമെന്നും പൊതുജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായിരിക്കണം മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അജിത് പവാറിന്റെ രാഷ്ട്രീയ സ്വാധീനത്തിന് വലിയ തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം നൽകുന്നത്. പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ തന്റെ കോട്ടകളായ പൂനെ, പിംപ്രി-ചിഞ്ച്‌വാഡ് എന്നിവിടങ്ങളിൽ പാർട്ടിക്ക് കനത്ത പരാജയം നേരിട്ടു. ബിജെപിയുമായും ഏകനാഥ് ഷിൻഡെയുമായും സഖ്യത്തിലാണെങ്കിലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള അജിത് പവാറിന്റെ തീരുമാനം പാളിയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. മുംബൈയിലും ഛത്രപതി സംഭാജിനഗറിലും പാർട്ടിക്ക് കാര്യമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ല.
Maharashtra Deputy Chief Minister Ajit Pawar officially conceded defeat following the results of the 2026 municipal corporation elections. He stated that the public mandate is supreme and promised to work harder to regain the trust of the people. The election results are seen as a significant setback for his faction of the NCP, especially in traditional strongholds like Pune and Pimpri-Chinchwad.