എയര്‍ ഇന്ത്യ ബോയിങ് ഡ്രീംലൈനര്‍ വിമാനങ്ങളില്‍ ജൂണ്‍ 15 മുതല്‍ കർശന സുരക്ഷാ പരിശോധന | Boeing Dreamliner

ഡയറക്ട് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദ്ദേശിച്ച എല്ലാ നൂതന പരിശോധനകള്‍ക്കും വിധേയമാക്കണമെന്നാണ് നിര്‍ദ്ദേശം
Air India
Published on

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ബോയിങ് 787-8/ 9 ഫ്‌ലീറ്റിന് കീഴിലുള്ള എല്ലാ വിമാനങ്ങളും ജൂണ്‍ 15 മുതല്‍ സുരക്ഷ പരിശോധനകള്‍ക്ക് വിധേയമാക്കുമെന്ന് സിവില്‍ ഏവിയേഷന്‍ മിനിസ്ട്രി. ഡയറക്ട് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദ്ദേശിച്ച എല്ലാ നൂതന പരിശോധനകള്‍ക്കും വിധേയമാക്കണമെന്നാണ് നിര്‍ദ്ദേശം. GenX എഞ്ചിനുകളുള്ള എയര്‍ ഇന്ത്യ ബോയിങ് ഡ്രീംലൈനര്‍ വിമാനങ്ങളും സുരക്ഷാപരിശോധനകള്‍ക്ക് വിധേയമാകണം. ഇന്ധനം, എഞ്ചിന്‍, ഹൈഡ്രോളിക് സിസ്റ്റം തുടങ്ങിയവയുടെ പരിശോധനകള്‍ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

ഇന്ധന പാരാമീറ്റര്‍ നിരീക്ഷണത്തിന്റെയും അനുബന്ധ സിസ്റ്റത്തിന്റെയും പരിശോധന, കാബിന്‍ എയര്‍ കംപ്രസര്‍, ഇലക്ട്രോണിക് എഞ്ചിന്‍ നിയന്ത്രണ സിസ്റ്റം, എഞ്ചിന്‍ ഇന്ധനത്താല്‍ പ്രവര്‍ത്തിക്കുന്ന ആക്യുവേറ്റര്‍-ഓപ്പറേഷണല്‍ ടെസ്റ്റും ഓയില്‍ സിസ്റ്റം പരിശോധന, ഹൈഡ്രോളിക് സിസ്റ്റത്തിന്റെ സേവനക്ഷമത, ടേക്ക്-ഓഫ് പാരാമീറ്ററുകളുടെ അവലോകനം തുടങ്ങിയ പരിശോധനകള്‍ക്കാണ് ഡിജിസിഎ കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. കൂടാതെ ഫയര്‍ അഷ്വറന്‍സ് പരിശോധനകള്‍ രണ്ടാഴ്ചക്കുള്ളില്‍ നടത്തും. ഫ്‌ളൈറ്റ് കണ്‍ട്രോള്‍ ഇന്‍സ്പഷനും ഉണ്ടാകും. .

2011ല്‍ വാണിജ്യാടിസ്ഥാനത്തില്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം '787' ബോയിങ് ഡ്രീംലൈനര്‍ ഉള്‍പ്പെട്ട ആദ്യത്തെ മാരകമായ അപകടമാണ് അഹമ്മദാബാദില്‍ നടന്നത്. വിമാനാപകടത്തെ തുടര്‍ന്ന് ഫ്‌ളൈറ്റ് 171 മായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യയുമായി സംസാരിച്ചുവെന്നും പിന്തുണക്കാന്‍ തയ്യാറാണെന്നും ബോയിങ്ങിന്റെ പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടെ ബോയിങ് ഡ്രീംലൈനറില്‍ ആവര്‍ത്തിച്ചുള്ള തകരാറുകള്‍ എത്രയും പെട്ടെന്ന് അവലോകനം നടത്തണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അഹമ്മദാബാദിലെ എയര്‍ ഇന്ത്യ അപകടം അന്വേഷിക്കാന്‍ ഉന്നതതല സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചു. മൂന്നുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Related Stories

No stories found.
Times Kerala
timeskerala.com