ബംഗളൂരു അപകടത്തിൽ ജീവൻ നഷ്ടമായവരിൽ മലയാളിയും|ipl stampede tragedy

കണ്ണൂർ സ്വദേശി ശിവലിംഗ്(17) ആണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്.
ipl targedy
Published on

ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിൽ മരിച്ചവരിൽ മലയാളിയും. കണ്ണൂർ സ്വദേശി ശിവലിംഗ്(17) ആണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്.

അപകടത്തിൽ മരിച്ച മറ്റ് 11 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ അപകടനില തരണം ചെയ്തുവെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

അതേ സമയം,ഐപിഎല്‍ ചാമ്പ്യന്മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ആഘോഷ പരിപാടിക്കിടെ തിക്കിലും തിരക്കിലും അകപ്പെട്ട് 11 പേർ മരിക്കുകയും 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തത്‌.

ചിന്നിസ്വാമി സ്റ്റേഡിയത്തിൽ 35000 ആളുകളെ മാത്രമാണ് ഉള്‍ക്കൊള്ളാനാകുന്നത്. എന്നാല്‍ സ്റ്റേഡിയത്തില്‍ മൂന്ന് ലക്ഷത്തോളം പേരെത്തിയെന്ന് കര്‍ണാക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലുമാണ് ദുരന്തമുണ്ടായത്.

മരിച്ചവരുടെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് പൂര്‍ണ്ണമായും സൗജന്യ ചികിത്സയും കര്‍ണാടക സര്‍ക്കാര്‍ നല്‍കുമെന്ന് സിദ്ധരാമയ്യ അറിയിച്ചു

Related Stories

No stories found.
Times Kerala
timeskerala.com