
പട്ന : വിവാഹ ഘോഷയാത്രയ്ക്കുള്ള പണത്തെച്ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിക്കുകയും, തുടർന്ന് നൃത്തം ചെയ്യാനെത്തിയ സംഘം വരനെ തട്ടിക്കൊണ്ടു പോയതായും റിപ്പോർട്ട്. ബീഹാറിലെ ഗോപാൽഗഞ്ചിൽ, ഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സാധു ചൗക്കിൽ ശനിയാഴ്ച രാത്രി വൈകിയാണ് സംഭവം.
ബൈകുന്ത്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ദിഗ്വ ദുബൗളിയിൽ നിന്നുള്ള വിവാഹ ഘോഷയാത്ര നഗർ പോലീസ് സ്റ്റേഷനിലെ സാധു ചൗക്കിൽ താമസിക്കുന്ന സുരേന്ദ്ര ശർമ്മയുടെ മകൾക്ക് വേണ്ടിയായിരുന്നുവെന്ന് പറയപ്പെടുന്നു. വിവാഹ പാർട്ടികൊഴുപ്പിക്കാൻ , വരന്റെ കുടുംബം ലോണ്ട നൃത്തം സംഘടിപ്പിച്ചു. നൃത്തത്തിനിടയിൽ, എന്തോ ഒരു കാര്യത്തെച്ചൊല്ലി ഒരു തർക്കം ഉണ്ടായി, അത്സംഘർഷത്തിലേക്ക് വഴിമാറുകയും ചെയ്തു.
ഈ സമയത്ത്, ലോണ്ട പാർട്ടിയിലെ നിരവധി അംഗങ്ങൾ വധുവിന്റെ വീട്ടിലെത്തി അവിടെ വഴക്കുണ്ടാക്കി. ഇതിൽ നിരവധി പേർക്ക് പരിക്കേറ്റു. തുടർന്ന് ലോണ്ട പാർട്ടിയിലെ അംഗങ്ങൾ വരനെ ബലമായി കാറിൽ കയറ്റി കൊണ്ടുപോയി. ലോണ്ട പാർട്ടി അംഗങ്ങൾ വീട്ടിൽ നിന്ന് ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിച്ച് കൊണ്ടുപോയി എന്ന് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ആരോപിച്ചു.
സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ, എസ്പി അവധേഷ് ദീക്ഷിതിന്റെ നിർദ്ദേശപ്രകാരം, സിറ്റി പോലീസ് സ്റ്റേഷൻ ഉൾപ്പെടെ നിരവധി പോലീസ് സ്റ്റേഷനുകളിലെ പോലീസ് ഉടനടി നടപടിയെടുക്കുകയും സിവാൻ ജില്ലയിലെ ജാമോ പോലീസ് സ്റ്റേഷൻ പ്രദേശത്ത് നിന്ന് തട്ടിക്കൊണ്ടുപോയ വരനെ കണ്ടെത്തുകയും ചെയ്തു.