
ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ നടക്കുന്ന ന്യൂഡൽഹിയിൽ കനത്ത സുരക്ഷ. 20,000-ത്തിലധികം ഉദ്യോഗസ്ഥരാണ് വിവിധ വിഭാഗങ്ങളിലായി സുരക്ഷ ഒരുക്കുന്നത്(Independence Day). ഡൽഹി പോലീസ്, അർദ്ധസൈനിക വിഭാഗങ്ങൾ, ദേശീയ സുരക്ഷാ ഗാർഡ്, മിലിട്ടറി ഇന്റലിജൻസ് എന്നിവർ ഇതിൽ ഉൾപ്പെടുന്നുണ്ട്.
അതീവ സുരക്ഷാ പുലർത്തേണ്ട മേഖലകളിൽ കർശനമായ വാഹന പരിശോധനയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിനായി ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. എ.ഐ മുഖം തിരിച്ചറിയൽ സംവിധാനങ്ങൾ, ക്യാമറകൾ, ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾ കണ്ടെത്തൽ സംവിധാനങ്ങൾ, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ സംവിധാനങ്ങൾ എന്നിവ ഡൽഹി പോലീസ് സുരക്ഷയ്ക്കായി സ്ഥാപിച്ചിട്ടുണ്ട്.
ആന്റി-ഡ്രോൺ സംവിധാനങ്ങളും സജീവമാണ്. അധിക സുരക്ഷയ്ക്കായി മേൽക്കൂരകളിൽ സ്‌നൈപ്പർമാർ സ്ഥാപിച്ചിട്ടുണ്ട്. ഡൽഹിയിലും ചെങ്കോട്ടയിലും 800-ലധികം സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നുണ്ട്. അതേസമയം സ്വാതന്ത്ര്യദിന പരിപാടിയിൽ പങ്കെടുക്കാൻ ഏകദേശം 25,000 പേർ ചെങ്കോട്ടയിൽ എത്തിയിട്ടുണ്ടെന്നാണ് വിവരം.