ചണ്ഡിഗഢ്: പഞ്ചാബിലെ വിനാശകരമായ വെള്ളപ്പൊക്കത്തിൽ ഇതുവരെ 29 പേർ മരിച്ചു. ഏറ്റവും കൂടുതൽ പേർ മരിച്ചത് പത്താൻകോട്ട് ജില്ലയിലാണ്. കൂടാതെ 2.56 ലക്ഷത്തിലധികം ആളുകളുടെ ജീവിതത്തെ ദുരന്തം ബാധിച്ചുവെന്നും തിങ്കളാഴ്ച ഉദ്യോഗസ്ഥർ പറഞ്ഞു.(29 lives lost in Punjab floods)
ഓഗസ്റ്റ് 1 മുതൽ ഒരു മാസത്തിനുള്ളിൽ സംസ്ഥാനത്തെ 23 ജില്ലകളിൽ പന്ത്രണ്ട് ജില്ലകളിലും നാശനഷ്ടങ്ങൾ ഉണ്ടായി. പതിറ്റാണ്ടുകൾക്കിടെ പഞ്ചാബിനെ ബാധിച്ച ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തങ്ങളിലൊന്നാണിതെന്ന് സംസ്ഥാന സർക്കാർ ഒരു ഔദ്യോഗിക ബുള്ളറ്റിനിൽ പറഞ്ഞു.
ഹിമാചൽ പ്രദേശിലെയും ജമ്മു കശ്മീരിലെയും വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴയെത്തുടർന്ന് സത്‌ലജ്, ബിയാസ്, രവി നദികളും സീസണൽ അരുവികളും നിറഞ്ഞൊഴുകിയതിനാൽ പഞ്ചാബ് വൻ വെള്ളപ്പൊക്കത്തെ നേരിടുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പെയ്ത കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്ക സ്ഥിതി കൂടുതൽ വഷളായി.