
മണിപ്പൂർ : മണിപ്പൂരിൽ നിന്നും 203 തോക്കുകളും സ്ഫോടക വസ്തുക്കളും കണ്ടെത്തി.പൊലീസും അസം റൈഫിൾസും സൈന്യവും ചേർന്ന് നടത്തിയ പരിശോധനയിൽ ഇവ കണ്ടെത്തിയത്. ഇന്നലെയും ഇന്നുമായാണ് 4 മലയോര ജില്ലകളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു.
തെങ്‌നൗപാൽ, കാങ്‌പോക്പി, ചന്ദേൽ, ചുരാചന്ദ്പൂർ ജില്ലകളിൽ മലനിരകളിൽ ആയുധങ്ങൾ ഒളിപ്പിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റെയ്ഡ് നടന്നത്. ഈ പ്രദേശങ്ങളിലെ മിക്ക ഗ്രാമങ്ങളിലും കുക്കി ഗോത്രക്കാർ കൂടുതലായി കഴിയുന്നവയാണ്.
21 ഇൻസാസ്, 11 എകെ സീരീസ് അസോൾട്ട് റൈഫിളുകൾ, 26 സെൽഫ് ലോഡിംഗ് റൈഫിളുകൾ (എസ്എൽആർ), രണ്ട് 51 എംഎം മോർട്ടാറുകൾ, മൂന്ന് എം79 ഗ്രനേഡ് ലോഞ്ചറുകൾ എന്നിവയുൾപ്പെടെയുള്ള ആയുധങ്ങളാണ് പിടിച്ചെടുത്തത്.