റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന മലയാളിയടക്കം 12 ഇന്ത്യക്കാർ കൊല്ലപ്പെട്ടു; 16 പേരെക്കുറിച്ച് വിവരമില്ല | Russian army

റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന മലയാളിയടക്കം 12 ഇന്ത്യക്കാർ കൊല്ലപ്പെട്ടു; 16 പേരെക്കുറിച്ച് വിവരമില്ല | Russian army
Published on

ന്യൂഡൽഹി: തൊഴിൽ തട്ടിപ്പിനിരയായി റഷ്യൻ കൂലി പട്ടാളത്തിന്റെ ഭാഗമാകേണ്ടിവന്ന ഇന്ത്യക്കാരിൽ മമലയാളിയടക്കം 12 പേർ കൊല്ലപ്പെട്ടതായും അവശേഷിക്കുന്ന 18 പേരിൽ 16 പേരെ കുറിച്ച് യാതൊരു വിവരമില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 126 ഇന്ത്യക്കാര്‍ റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായെന്നാണ് വിവരം. ഇവരിൽ 96 പേർ ഇന്ത്യയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. (Russian army)

അതേസമയം യുക്രൈന്‍ സൈന്യത്തിന്റെ വെടിയേറ്റു കൊല്ലപ്പെട്ട തൃശ്ശൂര്‍ കുട്ടനല്ലൂര്‍ സ്വദേശി ബിനില്‍ ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തി വരികയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജെയ്‌സ്വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് ബിനില്‍ ബാബു കൊല്ലപ്പെട്ടത്. ബിനിലിന്റെ ബന്ധു കൂടിയായ ജയിന്‍ കുര്യനും സമാനമായി ഷെല്ലാക്രമണത്തില്‍ പരുക്കേറ്റു ഗുരുതരാവസ്ഥയിലാണ്. ഇലക്ട്രീഷ്യന്മാരായ ഇരുവരും റിക്രൂട്ടിങ് ചതിയില്‍പ്പെട്ടാണു റഷ്യന്‍ കൂലിപ്പട്ടാളത്തിലെത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com