

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം ഇന്ന്. തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന വാർത്താ സമ്മേളനത്തിൽ തിരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിക്കും.(Kerala enters the fray, Local body elections to be announced today)
സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ നിർണ്ണായകമായ ഒരു തിരഞ്ഞെടുപ്പാണിത്. പ്രഖ്യാപനം വരുമ്പോൾ, നിലവിലെ ത്രിതല പഞ്ചായത്ത് ഭരണസമിതികളിലും കോർപ്പറേഷനുകളിലും എൽ.ഡി.എഫിനാണ് വ്യക്തമായ മേൽക്കൈ.
തിരഞ്ഞെടുപ്പിനെ നേരിടാൻ പോകുമ്പോൾ, വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ നിലവിലെ ഭരണഘടന,
കോർപ്പറേഷനുകൾ (ആകെ 6)
എൽ.ഡി.എഫ്. ഭരണം: 5 (തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശ്ശൂർ, കൊല്ലം)
യു.ഡി.എഫ്. ഭരണം: 1 (കണ്ണൂർ)
നഗരസഭകൾ (ആകെ 87)
എൽ.ഡി.എഫ്. ഭരണം: 44
യു.ഡി.എഫ്. ഭരണം: 41
ബി.ജെ.പി. ഭരണം: 2 (പാലക്കാട്, പന്തളം)
ജില്ലാ പഞ്ചായത്തുകൾ (ആകെ 14)
എൽ.ഡി.എഫ്. ഭരണം: 11
യു.ഡി.എഫ്. ഭരണം: 3 (എറണാകുളം, വയനാട്, മലപ്പുറം)
ബ്ലോക്ക് പഞ്ചായത്തുകൾ (ആകെ 152)
എൽ.ഡി.എഫ്. ഭരണം: 113
യു.ഡി.എഫ്. ഭരണം: 38
ഗ്രാമ പഞ്ചായത്തുകൾ (ആകെ 941)
എൽ.ഡി.എഫ്. ഭരണം: 571
യു.ഡി.എഫ്. ഭരണം: 351
എൻ.ഡി.എ. ഭരണം: 12
മറ്റുള്ളവർ: 7 എന്നിങ്ങനെയാണ്.
സംസ്ഥാനത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ, പ്രത്യേകിച്ച് ഗ്രാമ-ബ്ലോക്ക് തലങ്ങളിൽ, എൽ.ഡി.എഫിന് വലിയ ഭൂരിപക്ഷമാണ് നിലവിലുള്ളത്. ഈ മേൽക്കൈ നിലനിർത്താനാകുമോ എന്നും യു.ഡി.എഫിനും ബി.ജെ.പി.ക്കും ഇത് എത്രത്തോളം മറികടക്കാനാകും എന്നുമാണ് ഇനി അറിയേണ്ടത്.