തിരുവനന്തപുരം: കഴക്കൂട്ടത്ത് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് റാബിയത്ത് ബീവിയുടെ വീടിന് തീപിടിച്ചത് (Kazhakoottam house fire news). തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികളുടെ സമയോചിതമായ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.വീടിന് തീപിടിച്ചതറിയാതെ റാബിയത്ത് ബീവി ഉള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. തീ പടരുന്നത് കണ്ട അയൽക്കാരൻ ഓടിയെത്തി ഇവരെ വിളിച്ചുണർത്തി പുറത്തെത്തിക്കുകയായിരുന്നു. ഇവർ പുറത്തിറങ്ങിയതിന് പിന്നാലെ തീ വീടിനുള്ളിലേക്ക് പൂർണ്ണമായും പടരുകയും വീട് കത്തിനശിക്കുകയും ചെയ്തു.
സംഭവസമയത്ത് റാബിയത്ത് ബീവിയുടെ മകൻ വീട്ടിലുണ്ടായിരുന്നില്ല. മുൻപ് തീവെപ്പ് കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ് മകൻ എന്നത് സംഭവത്തിൽ സംശയങ്ങൾക്കിടയാക്കുന്നുണ്ട്.ഷോർട്ട് സർക്യൂട്ടാണോ അതോ അസ്വാഭാവികമായി ആരെങ്കിലും തീയിട്ടതാണോ എന്ന കാര്യത്തിൽ കഴക്കൂട്ടം പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
തലസ്ഥാനത്ത് പാചകവാതക ക്ഷാമം മൂലം പലരും ബദൽ മാർഗങ്ങൾ തേടുന്നതിനിടെ ഇത്തരം അപകടങ്ങൾ ഉണ്ടാകുന്നത് ജനങ്ങളിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്.
Story Summary: An elderly woman named Rabiyath Beevi narrowly escaped a major house fire in Kazhakoottam, Thiruvananthapuram, early Saturday morning. Neighbors alerted and rescued her while she was asleep. The house was completely gutted. Police are investigating the cause, noting that her son was previously involved in arson cases.

