തൃശൂർ: ശബരിമല യുവതി പ്രവേശന വിഷയത്തിൽ അതീവ ജാഗ്രതയോടെയുള്ള നിലപാട് വ്യക്തമാക്കി എ. വിജയരാഘവൻ. വിശ്വാസികളുടെ താൽപ്പര്യവും നിയമപരമായ വശങ്ങളും ഒരുപോലെ പരിഗണിക്കേണ്ടതുണ്ടെന്നും എല്ലാവരെയും കേട്ട് ഒരു പൊതു സമവായത്തിൽ എത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. (The interest of believers needs to be taken into account in the entry of women into Sabarimala, says A Vijayaraghavan)
വിശ്വാസികളെയും ഇടതുപക്ഷത്തെയും തമ്മിലടിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാൻ സി.പി.എം ഉദ്ദേശിക്കുന്നില്ല. യുവതി പ്രവേശനത്തിൽ പെട്ടെന്ന് ഒരു നിലപാട് എടുക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. വലതുപക്ഷ രാഷ്ട്രീയത്തിന് ഗുണകരമാകുന്ന തരത്തിലുള്ള പ്രസ്താവനകൾ ഈ ഘട്ടത്തിൽ നടത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ തെറ്റായ പ്രചാരണമാണ് നടത്തുന്നത്. റിപ്പോർട്ടിലെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് വാർത്തയാക്കുകയാണ്. ഇതിന് ദേവസ്വം ബോർഡ് കൃത്യമായ വിശദീകരണം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാംസ്കാരിക നായകർ ഭിന്നാഭിപ്രായം പറയുന്നവരാണെന്നും അവർ പറയുന്നത് എല്ലാ കാര്യത്തിലും അവസാന വാക്കല്ലെന്നും വിജയരാഘവൻ വ്യക്തമാക്കി.



