തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ യു.ഡി.എഫ് മികച്ച വിജയം നേടുമെന്നും ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രിയെ ഹൈക്കമാന്റ് തീരുമാനിക്കുമെന്നും ശശി തരൂർ എം.പി. ജയിച്ചുവരുന്ന എം.എൽ.എമാരുടെ അഭിപ്രായം കൂടി കണക്കിലെടുത്തായിരിക്കും ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി (Shashi Tharoor CM Statement Kerala). മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഇപ്പോൾ ചില നേതാക്കൾ നടത്തുന്ന ചർച്ചകൾ അനാവശ്യമാണെന്നും തരൂർ വിമർശിച്ചു.
“കെട്ടിടം പണിത ശേഷമല്ലേ ഫർണിച്ചർ വാങ്ങേണ്ട കാര്യമുള്ളൂ” എന്ന് അദ്ദേഹം പരിഹസിച്ചു. യു.ഡി.എഫിന് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നും ഇത് ദേശീയ രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്നും തരൂർ കൂട്ടിച്ചേർത്തു. അതേസമയം, കേരളത്തിൽ എൽ.ഡി.എഫും ബി.ജെ.പിയും തമ്മിൽ രഹസ്യമായ രാഷ്ട്രീയ ഡീൽ ഉണ്ടെന്നും തരൂർ ആരോപിച്ചു. ബി.ജെ.പിക്ക് ശക്തമായ പിന്തുണയുള്ള ഇടങ്ങളിൽ അവർ ഘടകകക്ഷികളെ മത്സരിപ്പിച്ചത് ഈ ധാരണയുടെ ഭാഗമാണെന്നാണ് തരൂരിന്റെ വാദം.
യു.ഡി.എഫിന്റെ ശുഭപ്രതീക്ഷ പങ്കുവെച്ച് കെ. മുരളീധരനും രംഗത്തെത്തി. താൻ വട്ടിയൂർക്കാവിൽ അയ്യായിരത്തിനും പതിനായിരത്തിനും ഇടയിലുള്ള ഭൂരിപക്ഷത്തിന് വിജയിക്കുമെന്നും യു.ഡി.എഫ് നൂറ് സീറ്റിന് മുകളിൽ നേടുമെന്നും മുരളീധരൻ അവകാശപ്പെട്ടു. വോട്ടർമാർക്ക് പോളിങ് സ്റ്റേഷനുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ വലിയ വീഴ്ചയുണ്ടായെന്നും മുതിർന്ന പൗരന്മാർക്ക് പോലും വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വി.ഡി. സതീശനെതിരെയുള്ള എ.കെ. ശശീന്ദ്രന്റെ ‘വനവാസം’ പരാമർശത്തെയും മുരളീധരൻ തന്റെ ശൈലിയിൽ വിമർശിച്ചു.
Summary: Congress MP Shashi Tharoor stated that the UDF high command will decide on the Chief Minister candidate only after taking feedback from the elected MLAs following a victory in the assembly elections. He criticized early claims on the CM post by leaders, stating, “First build the building, then think about furniture.” Tharoor also alleged a deal between LDF and BJP. Meanwhile, K. Muraleedharan predicted a massive win for UDF with over 100 seats and criticized the lack of facilities at polling stations.

