ആദായനികുതി റെയ്ഡിനിടെ സ്വയം വെടിയുതിർത്ത് മരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി.ജെ.യുടെ മരണകാരണം ഹൃദയത്തിലേറ്റ വെടിയുണ്ടയാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് (CJ Roy Postmortem Report Details). നെഞ്ചിന്റെ ഇടതുവശത്ത് അഞ്ചാം വാരിയെല്ലിലൂടെ തുളച്ചുകയറിയ വെടിയുണ്ട ഹൃദയത്തെ തകർത്തു. മരണത്തിൽ ദുരൂഹതയുണ്ടെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ നിരന്തരമായി സമ്മർദ്ദം ചെലുത്തിയെന്നും ആരോപിച്ച് കുടുംബവും കോൺഫിഡന്റ് ഗ്രൂപ്പ് മാനേജ്‌മെന്റും പോലീസിൽ പരാതി നൽകി. കേരളത്തിൽ നിന്നുള്ള ഐടി ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയതെന്നും മൂന്നുദിവസമായി റോയ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
സംഭവത്തിൽ കർണാടക പോലീസിന്റെ പ്രത്യേക സംഘം അന്വേഷണം ഊർജിതമാക്കി. ഐടി ഉദ്യോഗസ്ഥരിൽ നിന്നും പോലീസ് വിശദാംശങ്ങൾ തേടും. മരണകാരണം ആത്മഹത്യ തന്നെയെന്ന് ശാസ്ത്രീയമായി ഉറപ്പിക്കാൻ ബാലസ്റ്റിക് ഫോറൻസിക് പരിശോധനാ ഫലത്തിനായി അന്വേഷണസംഘം കാത്തിരിക്കുകയാണ്. അതേസമയം, റോയിയുടെ മരണത്തിൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആദായനികുതി വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. റോയ് ആദായനികുതി വകുപ്പിന്റെ അധിക്ഷേപത്തിനും സമ്മർദ്ദത്തിനും ഇരയായതാണെന്നും സംഭവത്തിൽ കുറ്റമറ്റ അന്വേഷണം നടത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി. മൃതദേഹം നാളെ ബെംഗളൂരുവിൽ സംസ്‌കരിക്കും.
Summary
The postmortem report of Confident Group Chairman Dr. Roy C.J. revealed that a bullet pierced his heart through the fifth rib. Family and colleagues have alleged extreme pressure from Income Tax officials during the three-day raid, leading to a police complaint and a special investigation by Karnataka Police.

