തിരുവനന്തപുരം: മാനസിക വൈകല്യമുള്ള യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു (Neyyattinkara court verdict rape case). അതിയന്നൂർ രാമപുരം സ്വദേശി വിജയൻ (70) എന്ന ‘കോട വിജയനെ’യാണ് നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി-1 ജഡ്ജി കെ.എം. സുജ ശിക്ഷിച്ചത്.
അതിജീവിതയുടെ അമ്മ തന്റെ മൂത്ത മകളെ ചികിത്സയ്ക്കായി ഊളമ്പാറ മാനസിക ആരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയ സമയത്താണ് സംഭവം നടന്നത്.വീടിന് സമീപം മരം മുറിച്ചുകൊണ്ടിരുന്ന പ്രതി, വീട്ടിൽ മറ്റാരുമില്ലെന്ന് മനസ്സിലാക്കി അകത്തുകയറി മാനസിക വൈകല്യമുള്ള ഇളയ മകളെ പീഡിപ്പിക്കുകയായിരുന്നു.
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ്. വിനോദ്, അഡ്വ. വി.ആർ. മായാദേവി എന്നിവർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.
നെയ്യാറ്റിൻകര എസ്.എച്ച്.ഒ ആയിരുന്ന ജി. സന്തോഷ് കുമാറാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രതി ഒടുക്കുന്ന പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു.
Story Summary: A 70-year-old man named Vijayan was sentenced to 20 years of rigorous imprisonment and a ₹1 lakh fine for raping a mentally challenged woman in Neyyattinkara in 2013. The fast-track POSCO court in Neyyattinkara delivered the verdict, noting that the accused took advantage of the victim’s isolation at home.

