Description
Digital Voice of Kerala
Thursday, March 12, 2026

Digital Voice of Kerala
HomeKerala'സീറ്റിലിരുന്ന് ഭക്ഷണം': KSRTCയിൽ പുതിയ സംവിധാനം, 2000 ജീവനക്കാർക്ക് വിദഗ്ധ പരിശീലനം...

‘സീറ്റിലിരുന്ന് ഭക്ഷണം’: KSRTCയിൽ പുതിയ സംവിധാനം, 2000 ജീവനക്കാർക്ക് വിദഗ്ധ പരിശീലനം | KSRTC

🎙️ Latest Podcast

തിരുവനന്തപുരം: കെഎസ്ആർടിസി യാത്രക്കാർക്ക് ഇനി വിശപ്പടക്കാൻ ബസ് സ്റ്റാൻഡ് വിട്ട് ഓടേണ്ട. ബസ് യാത്രയ്ക്കിടയിൽ സീറ്റിലിരുന്ന് തന്നെ ഭക്ഷണം ഓർഡർ ചെയ്യാനും കൈപ്പറ്റാനുമുള്ള സംവിധാനത്തിന് ഗതാഗത വകുപ്പ് തുടക്കമിട്ടു. ഒപ്പം, സർവീസുകളുടെ ഗുണനിലവാരം ഉയർത്താൻ 2000 ജീവനക്കാർക്ക് പ്രത്യേക പരിശീലനവും ആരംഭിച്ചു.(Meals while sitting on the seat, New system in KSRTC)

കെഎസ്ആർടിസിയും ‘റെയിൽ റോൾസ്’ എന്ന സ്റ്റാർട്ടപ്പ് കമ്പനിയും ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഭക്ഷണസാധനങ്ങൾ നേരിട്ട് സീറ്റിലെത്തിക്കുകയോ അല്ലെങ്കിൽ ബസ് സ്റ്റേഷനിലെ ഔട്ട്‌ലെറ്റുകളിൽ നിന്ന് പിക്കപ്പ് ചെയ്യുകയോ ചെയ്യാം. ഇതിന്റെ ഭാഗമായി 10 റെയിൽറോൾസ് ഔട്ട്‌ലെറ്റുകൾ വിവിധ ബസ് സ്റ്റേഷനുകളിൽ ആരംഭിക്കും.

ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും പെരുമാറ്റരീതിയിലും സാങ്കേതിക പരിജ്ഞാനത്തിലും കാലാനുസൃതമായ മാറ്റം വരുത്താനാണ് പുതിയ പരിശീലനം. ഡൽഹി ആസ്ഥാനമായുള്ള ‘മനസ്സ് ഫൗണ്ടേഷൻ’, ജി.ഐ.സെഡ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. സ്ത്രീ സുരക്ഷാ അവബോധം, ബസ്സുകളുടെ സാങ്കേതിക വശങ്ങൾ, മികച്ച ആശയവിനിമയം എന്നിവയിൽ 1000 ഡ്രൈവർമാർക്കും 1000 കണ്ടക്ടർമാർക്കും പരിശീലനം നൽകും.

ഒന്നര മാസത്തിനുള്ളിൽ പരിശീലനം പൂർത്തിയാക്കും. മികച്ച രീതിയിൽ പരിശീലനം പൂർത്തിയാക്കുന്നവരെ കെഎസ്ആർടിസിയുടെ ‘മാസ്റ്റർ ട്രെയിനർമാരായി’ നിയമിക്കും. കഴിഞ്ഞ ഒരു വർഷത്തിനിടെ നാലായിരത്തോളം ജീവനക്കാർക്ക് വിവിധ മേഖലകളിൽ പരിശീലനം നൽകിക്കഴിഞ്ഞു. മെക്കാനിക്കൽ വിഭാഗത്തിന് സാങ്കേതിക വിദ്യയിലും, കണ്ടക്ടർമാർക്ക് മികച്ച ആശയവിനിമയത്തിലും, എല്ലാ വിഭാഗങ്ങൾക്കും ഫയർ ആൻഡ് സേഫ്റ്റിയിലും പ്രത്യേക ക്ലാസുകൾ നൽകിവരുന്നു. ജീവനക്കാർക്ക് മികച്ച തൊഴിലന്തരീക്ഷം ഒരുക്കാനും യാത്രാസൗകര്യം മെച്ചപ്പെടുത്താനും ഈ നടപടികൾ സഹായിക്കുമെന്ന് എം.ഡി അറിയിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.