today's 10 major news headlines

ഇന്നത്തെ 10 പ്രധാന വാർത്താ തലക്കെട്ടുകൾ നോക്കാം (30-10-2025) | Today's 10 major news headlines

TimesKerala വാർത്താ സംഗ്രഹത്തിലേക്ക് സ്വാഗതം. ഇന്നത്തെ പ്രധാന വാർത്തകൾ ഏതൊക്കെയെന്ന് നോക്കാം.

1. US ആണവായുധ പരീക്ഷണം പുനരാരംഭിക്കും: ട്രംപിൻ്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം

US nuclear weapons testing to resume, Trump's shocking announcement

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണവായുധ പരീക്ഷണങ്ങൾ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. 1992 മുതൽ നിലവിലുണ്ടായിരുന്ന മൊറട്ടോറിയം ഇതോടെ അവസാനിക്കും. റഷ്യയുടെയും ചൈനയുടെയും ആണവ പദ്ധതികളോടുള്ള പ്രതികരണമായാണ് ഈ നീക്കം. ഇത് ആഗോളതലത്തിൽ ആശങ്ക സൃഷ്ടിക്കുകയും ആയുധ നിയന്ത്രണ ശ്രമങ്ങളെ അസ്ഥിരപ്പെടുത്തുകയും ചെയ്യും.

2. കാഞ്ചീപുരത്തെ വൻ കവർച്ച: 5 മലയാളികൾ തമിഴ്നാട് പോലീസിൻ്റെ പിടിയിൽ

കാഞ്ചീപുരം ഹൈവേയിൽ കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന 4.5 കോടി രൂപയുടെ കവർച്ചാ കേസിൽ അഞ്ച് മലയാളികളെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം, പാലക്കാട്, തൃശൂർ സ്വദേശികളായ ഇവർ അന്തർസംസ്ഥാന മോഷണ സംഘത്തിലെ പ്രധാനികളാണ്. മറ്റ് 10 പ്രതികൾക്കായി അന്വേഷണം തുടരുന്നു.

3. തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണയത്തിൽ 'രണ്ട് ടേം' വ്യവസ്ഥ നിർബന്ധമാക്കി CPIM

Local body elections, CPIM makes 'two-term' system mandatory in candidate selection

തദ്ദേശ തിരഞ്ഞെടുപ്പുകളിൽ സി.പി.ഐ.എം. സ്ഥാനാർഥി നിർണയത്തിന് 'രണ്ട് ടേം' വ്യവസ്ഥ നിർബന്ധമാക്കി. തുടർച്ചയായി രണ്ട് തവണ ജനപ്രതിനിധികളായവരെ ഇനി പരിഗണിക്കില്ല. പ്രത്യേക ഇളവുകൾക്ക് ഉപരി കമ്മിറ്റികളുടെ അനുമതി വേണം. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് സ്ഥാനാർഥിത്വം വിലക്കി; പ്യൂൺ, വാച്ച്മാൻ, കളക്ഷൻ ഏജൻ്റ് തസ്തികയിലുള്ളവർക്ക് മാത്രമാണ് ഇളവ്.

4. തന്ത്രി കുടുംബത്തെ മറയാക്കി ഉണ്ണിക്കൃഷ്ണൻ പോറ്റി: ദേവസ്വം ബോർഡ് ഭാരവാഹികളിലേക്കും SIT അന്വേഷണം

Unnikrishnan potty used Thantri's family as a cover to fund his activities in Sabarimala gold theft case

ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം 2019-2025 കാലയളവിലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭാരവാഹികളിലേക്ക് വ്യാപിപ്പിച്ചു. ഉന്നതരുടെ ഇടപെടൽ കണ്ടെത്താൻ ബോർഡ് യോഗ മിനുട്സ് പരിശോധിക്കും. തന്ത്രി കുടുംബത്തെ മറയാക്കി തട്ടിപ്പുകൾ നടത്തിയ ഉണ്ണികൃഷ്ണൻ പോറ്റിയെയും, കേസിൽ പ്രതിയായ മുരാരി ബാബുവിനെയും ഒരുമിച്ച് ചോദ്യം ചെയ്യുകയാണ്.

5. 'വിസ്മയകരമായ കൂടിക്കാഴ്ച': യു എസ് - ചൈന വ്യാപാര കരാറിൽ ധാരണയായി

ദക്ഷിണ കൊറിയയിലെ ബൂസാനിൽ വെച്ച് യുഎസ് പ്രസിഡന്റ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി. വ്യാപാര കരാറിൽ ധാരണയിലെത്തുകയും തീരുവയിൽ 10 ശതമാനം കുറവ് വരുത്തുകയും ചെയ്തു. കൂടിക്കാഴ്ചയെ ട്രംപ് "വിസ്മയകരമായ ഒന്ന്" എന്ന് വിശേഷിപ്പിച്ചു. സോയാബീൻ ഇറക്കുമതിയുൾപ്പെടെ നിരവധി വിഷയങ്ങളിൽ തീരുമാനമെടുത്തു. ഭാവിയിൽ ഇരു നേതാക്കളും പരസ്പരം സന്ദർശിക്കാനും ധാരണയായി.

6. അദിതി കൊലക്കേസ്: പട്ടിണിക്കിട്ടും മർദിച്ചും 6 വയസുകാരിയെ കൊലപ്പെടുത്തിയ പിതാവിനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം

Aditi murder case, High Court sentences father and stepmother to life imprisonment

കോഴിക്കോട് ആറുവയസ്സുകാരി അദിതി എസ്. നമ്പൂതിരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സുബ്രഹ്‌മണ്യൻ നമ്പൂതിരിക്കും രണ്ടാനമ്മ ദേവിക അന്തർജനത്തിനും ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. കൊലക്കുറ്റം ചുമത്തിക്കൊണ്ട്, വിചാരണക്കോടതിയുടെ വിധി റദ്ദാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. സഹോദരൻ്റെ മൊഴിയും മെഡിക്കൽ തെളിവുകളും വിധിക്ക് അടിസ്ഥാനമായി.

7. 'NDA വീണ്ടും അധികാരത്തിലെത്തും': മോദി

ബിഹാർ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട പ്രചാരണം ശക്തമായി നടക്കുന്നു. എൻ.ഡി.എ വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോൺഗ്രസ്, ആർ.ജെ.ഡി ജനങ്ങളെ വഞ്ചിച്ചെന്ന് അദ്ദേഹം ആരോപിച്ചു. മഹാസഖ്യത്തിനായി രാഹുൽ ഗാന്ധിയും റാലികൾ നടത്തി. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഗയയിൽ ഒരു എച്ച്.എ.എം സ്ഥാനാർത്ഥിക്ക് നേരെ കല്ലേറുണ്ടായി.

8. ചീനിക്കുഴി കൂട്ടക്കൊല: പ്രതി ഹമീദിന് വധശിക്ഷ വിധിച്ച് കോടതി

Cheenikuzhy massacre, Court sentences accused Hamid to death, fines him Rs 5 lakh

ഇടുക്കി ചീനിക്കുഴി കൂട്ടക്കൊലപാതക കേസിൽ പ്രതി ഹമീദിന് തൊടുപുഴ അഡീഷണൽ ജില്ലാ കോടതി വധശിക്ഷ വിധിച്ചു. ഭാര്യയും മകനും രണ്ട് കുട്ടികളുമടക്കം നാല് പേരെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലാണ് വിധി. പത്ത് വർഷം തടവിനും അഞ്ച് ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടു.

9. ശബരിമല സ്വർണക്കൊള്ള: ഉണ്ണിക്കൃഷ്ണൻ പോറ്റിയെ റിമാൻഡ് ചെയ്തു

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ 14 ദിവസത്തെ കസ്റ്റഡിക്ക് ശേഷം കോടതി റിമാൻഡ് ചെയ്തു. കട്ടിളപ്പാളി കേസിലും ഇയാളെ അടുത്തയാഴ്ച അറസ്റ്റ് ചെയ്യും. രണ്ടാം പ്രതി മുരാരി ബാബുവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്വർണ്ണപ്പാളികൾ ചെമ്പാണെന്ന് രേഖപ്പെടുത്തിയതിലെ ഗൂഢാലോചനയാണ് അന്വേഷിക്കുന്നത്. രേഖകൾ നൽകാത്ത ദേവസ്വം ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എസ്.ഐ.ടി. മുന്നറിയിപ്പ് നൽകി.

10. എതിർപ്പുകൾ കാറ്റിൽ പറത്തി : കേരളത്തിൽ SIRന് തുടക്കം

കേരളത്തിൽ പ്രബല രാഷ്ട്രീയ പാർട്ടികളുടെ എതിർപ്പുകൾ നിലനിൽക്കെ, 'എസ്.ഐ.ആർ' തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് ഗവർണർ രാജേന്ദ്ര ആർലേക്കർ തുടക്കം കുറിച്ചു. ബിജെപി ഒഴികെയുള്ള കക്ഷികൾ ഇത് പൗരത്വ രജിസ്റ്ററിന്റെ മറവിൽ നടത്തുന്ന നീക്കമാണെന്ന് ആരോപിച്ചു. പ്രതിപക്ഷ ആവശ്യം തള്ളി, എതിർപ്പുകൾക്കിടയിലും പരിഷ്കരണവുമായി മുന്നോട്ട് പോകാനാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാനം.

Times Kerala
timeskerala.com