Today's 10 major news headlines

ഇന്നത്തെ 10 പ്രധാന വാർത്താ തലക്കെട്ടുകൾ നോക്കാം (03-11-2025) | Today's 10 major news headlines

TimesKerala വാർത്താ സംഗ്രഹത്തിലേക്ക് സ്വാഗതം. ഇന്നത്തെ പ്രധാന വാർത്തകൾ ഏതൊക്കെയെന്ന് നോക്കാം.

1. 'വാതിൽക്കൽ നിന്ന് പെൺകുട്ടി മാറിയില്ല, ദേഷ്യത്തിൽ ചവിട്ടിയിട്ടു': ട്രെയിനിൽ നിന്ന് പെൺകുട്ടിയെ ചവിട്ടിയിട്ടത് സമ്മതിച്ച് പ്രതി

വർക്കലയിൽ ട്രെയിനിൽ നിന്ന് വിദ്യാർത്ഥിനിയെ തള്ളിയിട്ട സംഭവത്തിലെ പ്രതി സുരേഷ് കുമാർ കുറ്റം സമ്മതിച്ചു. വാതിൽക്കൽ നിന്ന് മാറാതിരുന്നതിലുള്ള ദേഷ്യത്തിൽ താൻ ചവിട്ടിയിട്ടതെന്നാണ് മൊഴി. മദ്യപിച്ചാണ് പ്രതി ട്രെയിനിൽ കയറിയതെന്നും പ്രകോപനമില്ലാതെയായിരുന്നു ആക്രമണമെന്നും പോലീസ് സ്ഥിരീകരിച്ചു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

2. ലോൺ തട്ടിപ്പ് കേസ്: അനിൽ അംബാനിയുടെ 3000 കോടി രൂപയുടെ വസ്തുവകകൾ ED കണ്ടുകെട്ടി

ED attaches Anil Ambani's assets worth Rs 3,000 crore

വൻകിട ലോൺ തട്ടിപ്പുമായി ബന്ധപ്പെട്ട് റിലയൻസ് അനിൽ അംബാനിയുടെ 3000 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. മുംബൈയിലെ പാലി ഹിൽ വീട് ഉൾപ്പെടെ, 40 സ്ഥലങ്ങളിലെ വസ്തുവകകളാണ് കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് ഇ.ഡി. പിടിച്ചെടുത്തത്. ഈ നടപടി വലിയ കോളിളക്കമുണ്ടാക്കിയിട്ടുണ്ട്.

3. തിരുവനന്തപുരം നഗരസഭ പിടിക്കാൻ നീക്കമിട്ട് BJP: ശബരീനാഥൻ മത്സരിക്കുന്ന കവടിയാറിൽ VV രാജേഷിനെ പരിഗണിക്കുന്നു

തിരുവനന്തപുരം നഗരസഭാ തിരഞ്ഞെടുപ്പിൽ മുൻനിര നേതാക്കളെ കളത്തിലിറക്കി നഗരസഭ പിടിച്ചെടുക്കാനാണ് ബി.ജെ.പി.യുടെ നീക്കം. കവടിയാറിൽ കെ.എസ്. ശബരീനാഥനെതിരെ വി.വി. രാജേഷിനെ പരിഗണിക്കുന്നു. ഒരാഴ്ചയ്ക്കുള്ളിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നടക്കും. രാജീവ് ചന്ദ്രശേഖറിനാണ് തിരഞ്ഞെടുപ്പ് ചുമതല. നേതാക്കൾ നയിക്കുന്ന പദയാത്രകളും സംഘടിപ്പിക്കും.

4. 'മെസ്സി കേരളത്തിൽ വരും, മാർച്ചിൽ എത്തുമെന്ന് അർജൻ്റീനയുടെ മെയിൽ ലഭിച്ചു': വിവാദങ്ങൾക്കിടെ വീണ്ടും കായിക മന്ത്രി

Messi will come to Kerala, Sports Minister spouts again amid controversies

കായിക മന്ത്രി വി. അബ്ദുറഹ്മാൻ ലയണൽ മെസ്സി മാർച്ചിൽ കേരളത്തിലെത്തുമെന്ന് വീണ്ടും അറിയിച്ചു. അർജൻ്റീന ടീമിൻ്റെ മെയിൽ ലഭിച്ചെന്നും മന്ത്രി പറഞ്ഞു. സ്റ്റേഡിയം നവീകരണത്തിലെ അവ്യക്തതകളും, കരാർ വ്യവസ്ഥകളെക്കുറിച്ചും, മുട്ടിൽ മരംമുറിക്കേസിലെ പ്രതികളെ സ്പോൺസറാക്കിയതിനെക്കുറിച്ചുമുള്ള വിവാദങ്ങൾക്കിടെയാണ് ഈ പ്രഖ്യാപനം.

5. 'കുടുംബവാഴ്ച ജനാധിപത്യത്തിന് ഭീഷണി, യോഗ്യതയെ അംഗീകരിക്കണം': നെഹ്‌റു കുടുംബത്തിന് എതിരെ തുറന്നടിച്ച് ശശി തരൂർ

A threat to democracy, Shashi Tharoor openly attacks the Nehru family

ശശി തരൂർ എം.പി. നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ സ്വാധീനത്തെയും രാജ്യത്തെ കുടുംബവാഴ്ചാ രാഷ്ട്രീയത്തെയും രൂക്ഷമായി വിമർശിച്ചു. കുടുംബവാഴ്ച ജനാധിപത്യത്തിന് ഭീഷണിയാണെന്നും ഭരണനേതൃത്വത്തിന്റെ നിലവാരം കുറയ്ക്കുമെന്നും അദ്ദേഹം ലേഖനത്തിൽ പറഞ്ഞു. കഴിവുകൾക്ക് മുൻഗണന നൽകാനും ആഭ്യന്തര പാർട്ടി തിരഞ്ഞെടുപ്പുകൾ നടത്താനും നിയമപരമായ പരിഷ്കരണങ്ങൾ കൊണ്ടുവരാനും തരൂർ ആവശ്യപ്പെട്ടു.

6. 55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു: മമ്മൂട്ടി മികച്ച നടൻ, ഷംല ഹംസ മികച്ച നടി,'മഞ്ഞുമ്മൽ ബോയ്സ്' മികച്ച ചിത്രം

55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ഭ്രമയുഗത്തിലെ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനായും, ഫെമിനിച്ചി ഫാത്തിമയിലെ അഭിനയത്തിന് ഷംല ഹംസ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. 'മഞ്ഞുമ്മൽ ബോയ്സ്' മികച്ച ചിത്രവും, ചിദംബരം മികച്ച സംവിധായകനുമായി. 'പ്രേമലു' ജനപ്രിയ ചിത്രമായി.

7. കസ്റ്റഡി പീഡനം ഒരു കാരണവശാലും അനുവദിക്കില്ല ; മുഖ്യമന്ത്രി

pinarayi vijayan

പൊലീസിലെ ഒരു വിഭാഗം സേനയ്ക്ക് നാണക്കേടുണ്ടാക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. കസ്റ്റഡി പീഡനം അനുവദിക്കില്ലെന്നും അത്തരക്കാരെ സർവീസിൽ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുരന്തനിവാരണത്തിൽ കേരള പൊലീസ് മാതൃകയാണ്. ജനങ്ങൾക്ക് വിവരങ്ങൾ കൈമാറാൻ മൊബൈൽ ആപ്പ്, രാത്രികാല സുരക്ഷ, വനിതാ പൊലീസ് വർദ്ധിപ്പിക്കൽ, 2031-ഓടെ പേപ്പർരഹിത സ്റ്റേഷനുകൾ, വ്യാജവാർത്ത തടയാൻ AI യൂണിറ്റ് എന്നിവയും പ്രഖ്യാപിച്ചു.

8. തന്റെ മകനെ ബിജെപി സ്ഥാനാർഥിയാക്കാൻ ശോഭ സുരേന്ദ്രൻ ശ്രമം നടത്തി ; ആത്മകഥയിൽ ഇ.പി ജയരാജൻ

EP Jayarajan

ഇ.പി. ജയരാജന്റെ ആത്മകഥ ‘ഇതാണെന്റെ ജീവിതം’ ചർച്ചയാവുന്നു. മകനെ ബിജെപി സ്ഥാനാർത്ഥിയാക്കാൻ ശോഭ സുരേന്ദ്രൻ ശ്രമിച്ചെന്ന് ജയരാജൻ വെളിപ്പെടുത്തി. വൈദേകം റിസോർട്ട് വിവാദത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമുണ്ട്. വ്യക്തിപരമായ അധിക്ഷേപം തടയാൻ പാർട്ടിക്ക് കഴിയുമായിരുന്നെന്നും അദ്ദേഹം പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകം പ്രകാശനം ചെയ്യവേ ജയരാജനെ പ്രശംസിച്ചു.

9. കോഴിക്കോട് ഭൂചലനം ; പ്രദേശത്ത് വലിയ ശബ്ദവും ചലനവും ഉണ്ടായെന്ന് നാട്ടുകാർ

earthquake

കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് നേരിയ ഭൂചലനം അനുഭവപ്പെട്ടു. വൈകിട്ട് 4.45ഓടെയാണ് മുതുകാട് രണ്ടാം ബ്ലോക്ക്‌ മേഖലയിൽ ചലനം ഉണ്ടായത്. ഒരു കിലോമീറ്റർ പരിധിയിൽ സെക്കന്റുകൾ മാത്രമാണ് ഭൂചലനം അനുഭവപ്പെട്ടത്. റവന്യൂ-പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.

10. വർക്കലയിലെ ട്രെയിൻ അതിക്രമം; പെൺകുട്ടിയുടെ ആരോ​ഗ്യ നില ഗുരുതരമായി തുടരുന്നു

train attack

വർക്കലയിൽ ട്രെയിനിൽ നിന്ന് തള്ളിയിട്ട പത്തൊൻപതുകാരിയുടെ നില ഗുരുതരം. തലയ്ക്കും തലച്ചോറിനും പരിക്കുകളുണ്ട്. കൊല്ലണമെന്ന ഉദ്ദേശത്തോടെ വെള്ളറട സ്വദേശി സുരേഷ് കുമാറാണ് പെൺകുട്ടിയെ തള്ളിയിട്ടതെന്ന് എഫ്‌ഐആറിൽ പറയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തുടരുകയാണ്; നില മെച്ചപ്പെടാൻ സമയമെടുക്കും.

Times Kerala
timeskerala.com