ചെറുവത്തൂർ: ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധയിടങ്ങളിലായി പീഡിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിലായി (Kasaragod POCSO Case). പോത്താങ്കണ്ടം സ്വദേശി നൗഷാദ്, തൃക്കരിപ്പൂർ സ്വദേശി ഫായിസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് പെൺകുട്ടി താൻ നേരിട്ട അതിക്രമങ്ങൾ തുറന്നുപറഞ്ഞത്. സ്കൂൾ അധികൃതർ ഉടൻ തന്നെ ചൈൽഡ് ലൈനെ വിവരമറിയിക്കുകയും തുടർന്ന് ചന്തേര പോലീസ് അഞ്ച് പേർക്കെതിരെ പോക്സോ (POCSO) കേസെടുക്കുകയുമായിരുന്നു.
പെൺകുട്ടിയുടെ സഹോദരീഭർത്താവ് അടക്കം അഞ്ച് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതിൽ സഹോദരീഭർത്താവ് അടുത്തിടെ മരണപ്പെട്ടു. മറ്റൊരു പ്രതിയായ തൃക്കരിപ്പൂർ സ്വദേശി റാഷിദ് നിലവിൽ ദുബായിലാണ്. പ്രതിപ്പട്ടികയിലുള്ള അഞ്ചാമത്തെയാൾ പതിനഞ്ചുകാരനാണ്.
മാസങ്ങളായി തുടരുന്ന പീഡന വിവരം പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് നാട്ടിലുണ്ടായിരിക്കുന്നത്. ദുബായിലുള്ള പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതടക്കമുള്ള നടപടികളിലേക്ക് പോലീസ് കടക്കും.
Story Summary: Two men were arrested in Kasaragod for sexually abusing a 16-year-old girl, while three other accused include a deceased relative, an expatriate in Dubai, and a minor.

