Description
Digital Voice of Kerala
Sunday, March 15, 2026

Digital Voice of Kerala
HomeKeralaചാറ്റിങ് കണ്ടു, ഭർത്താവിന്റെ അവിഹിതം ചോദ്യംചെയ്തതിന്റെ പക; കുത്തേറ്റത് 19 തവണ;...

ചാറ്റിങ് കണ്ടു, ഭർത്താവിന്റെ അവിഹിതം ചോദ്യംചെയ്തതിന്റെ പക; കുത്തേറ്റത് 19 തവണ; അരുംകൊല; ഒടുവിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം | ചേർത്തല പള്ളിപ്പുറം അമ്പിളി വധക്കേസ് | Ambili murder case

🎙️ Latest Podcast

ആലപ്പുഴ: കേരളത്തെ നടുക്കിയ പള്ളിപ്പുറം അമ്പിളി വധക്കേസിൽ ഭർത്താവ് രാജേഷ് കുമാറിന് (46) ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു (Ambili murder case). 2024 മെയ് 18-ന് നടന്ന കൊലപാതകത്തിൽ എട്ടു മാസത്തിനുള്ളിലാണ് വിധി വന്നത്. അമ്പിളിയുടെ മക്കളുടെ പുനരധിവാസത്തിനായി നഷ്ടപരിഹാര പദ്ധതി പ്രകാരം നടപടി സ്വീകരിക്കാൻ ജില്ലാ നിയമ സഹായ കേന്ദ്രത്തെ കോടതി ചുമതലപ്പെടുത്തി.

പള്ളിപ്പുറം തിരുനെല്ലൂർ സർവ്വീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായിരുന്ന അമ്പിളിയെ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ പള്ളിപ്പുറം വില്ലേജ് ഓഫീസിന് സമീപം വെച്ച് രാജേഷ് കുമാർ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. രാജേഷിന്റെ അവിഹിത ബന്ധം അമ്പിളി ചോദ്യം ചെയ്തതിലുള്ള പകയാണ് കൊലപാതകത്തിന് കാരണം. സംഭവത്തിന് ഒരാഴ്ച മുൻപ് അമ്പിളിയെയും മകളെയും ഇയാൾ ഉപദ്രവിച്ചതിന് പോലീസിൽ പരാതി നൽകിയിരുന്നു.

സ്‌കൂട്ടറിൽ വരികയായിരുന്ന അമ്പിളിയെ ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം 19 തവണയാണ് പ്രതി കുത്തിയത്. ബാഗിലെ പണം തട്ടിയെടുക്കാൻ ശ്രമിക്കുമ്പോൾ തടഞ്ഞ അമ്പിളിയുടെ കരളും വൃക്കയും കുത്തേറ്റ് തകർന്നിരുന്നു.

നേരിട്ട് കണ്ട സാക്ഷികളുടെ മൊഴികളും പ്രതിയുടെ വസ്ത്രത്തിലും ബൈക്കിലും കണ്ടെത്തിയ രക്തക്കറയുൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും ശിക്ഷ ഉറപ്പാക്കുന്നതിൽ നിർണ്ണായകമായി. പ്രതിക്ക് എതിരെ സ്വന്തം മകൾ തന്നെ മൊഴി നൽകി എന്നതും കേസിൽ ശ്രദ്ധേയമായി. ചേർത്തല പോലീസ് ഇൻസ്പെക്ടർ പ്രൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.