തിരുവനന്തപുരം: പുന്നപ്ര സ്വദേശിനി ഉഷ ജോസഫിന്റെ വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയ സംഭവത്തിൽ ഗുരുതര വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് ഡോക്ടർ ഷാഹിദയെയും നഴ്‌സ് ധന്യയെയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു (Vandanam Medical College Suspension). അഞ്ചു വർഷം മുൻപ് നടന്ന ശസ്ത്രക്രിയയിൽ സംഭവിച്ച പിഴവിനെത്തുടർന്നാണ് നടപടി.
2021 മേയ് 12-നായിരുന്നു ഉഷയുടെ ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയ നടന്നത്. ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ലളിതാംബികയുടെ യൂണിറ്റിന് കീഴിൽ അസിസ്റ്റന്റ് ഡോ. ഷാഹിദയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയയ്ക്ക് ശേഷം വയർ തുന്നിക്കെട്ടുമ്പോൾ ഉപകരണങ്ങൾ കൃത്യമാണോ എന്ന് പരിശോധിക്കുന്നതിൽ ഡോക്ടർക്കും സഹായികൾക്കും വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
വർഷങ്ങളായുള്ള വയറുവേദനയെത്തുടർന്ന് അടുത്തിടെ നടത്തിയ എക്സ്റേ പരിശോധനയിലാണ് വയറിനുള്ളിൽ ശസ്ത്രക്രിയാ ഉപകരണം (Artery Forceps) ഇരിക്കുന്നത് കണ്ടെത്തിയത്. ആരോഗ്യവകുപ്പ് നിയോഗിച്ച പ്രത്യേക സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കെതിരെയും അന്വേഷണം തുടരുകയാണ്.
Story Summary:
A doctor and a nurse were suspended following a medical negligence case at Alappuzha Medical College, where a surgical instrument was left inside a woman’s abdomen during a surgery in 2021.

