നിലമ്പൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നിലമ്പൂർ മണ്ഡലത്തിൽ ഇടത് മുന്നണി (LDF) സ്ഥാനാർത്ഥിയായി മുൻ ഇന്ത്യൻ ഫുട്ബോൾ താരം യു. ഷറഫലി മത്സരിക്കും (U Sharaf Ali Nilambur candidate). സ്പോർട്സ് കൗൺസിൽ അധ്യക്ഷൻ കൂടിയായ ഷറഫലി, പാർട്ടി ആവശ്യപ്പെട്ട പ്രകാരം താൻ മത്സരരംഗത്തിറങ്ങാൻ തയ്യാറാണെന്ന് വ്യക്തമാക്കി. കേരളത്തിൽ ഒരു പ്രമുഖ മുന്നണി ആദ്യമായാണ് ഒരു കായികതാരത്തെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതെന്നും ഇത് കായിക മേഖലയ്ക്ക് ലഭിച്ച വലിയ അംഗീകാരമാണെന്നും അദ്ദേഹം ട്വന്റിഫോറിനോട് പ്രതികരിച്ചു.
കായിക താരത്തെ സ്ഥാനാർത്ഥിയാക്കുന്നത് ചരിത്രപരമായ തീരുമാനമാണെന്നും ഇത് കായിക ലോകത്തെ അംഗീകരിക്കലാണെന്നും ഷറഫലി പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിലമ്പൂരിൽ നടന്ന വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുമെന്നും മണ്ഡലത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎം ജില്ലാ സെക്രട്ടറി എ.പി. അനിലുമായി ഷറഫലി നിലമ്പൂർ ഏരിയ കമ്മിറ്റി ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തി.
വ്യാഴാഴ്ച മുതൽ ഷറഫലി തന്റെ അനൗദ്യോഗിക പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. നിലമ്പൂർ മണ്ഡലത്തിൽ പി.വി. അൻവറിന്റെ സാന്നിധ്യം ചർച്ചയാകുന്ന സാഹചര്യത്തിൽ ഷറഫലിയെപ്പോലൊരു ജനകീയ മുഖത്തെ ഇറക്കി മണ്ഡലം നിലനിർത്താനാണ് ഇടതുപക്ഷത്തിന്റെ നീക്കം.
Story Summary:
Former Indian football player and Sports Council President U. Sharaf Ali has been confirmed as the LDF candidate for the Nilambur constituency. Expressing his excitement, Sharaf Ali called it a historic recognition for the sports community. He met CPM District Secretary A.P. Anil and is set to begin his unofficial campaign this Thursday.

