തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ സന്നദ്ധത അറിയിച്ച് മുൻ ഡിജിപി ആർ. ശ്രീലേഖ (R Sreelekha BJP Assembly Candidate). പാർട്ടി ആവശ്യപ്പെട്ടാൽ തിരഞ്ഞെടുപ്പ് രംഗത്തുണ്ടാകുമെന്ന് വ്യക്തമാക്കിയ അവർ, കേരളത്തിൽ ബിജെപി അധികാരത്തിൽ വരുമെന്നും പ്രവചിച്ചു. അതേസമയം, തനിക്കെതിരെ പോലീസ് എടുത്ത പോക്‌സോ കേസിനെതിരെ കടുത്ത വിമർശനവുമായാണ് ശ്രീലേഖ രംഗത്തെത്തിയത്.
സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന മുൻ നിലപാട് ശ്രീലേഖ മാറ്റി. ബിജെപിയുടെ വിജയസാധ്യതകളെക്കുറിച്ച് ശുഭപ്രതീക്ഷയുള്ള അവർ പാർട്ടിയുടെ ഏത് തീരുമാനത്തോടും സഹകരിക്കുമെന്ന് അറിയിച്ചു. ഇരയുടെ പേര് വെളിപ്പെടുത്തി എന്നാരോപിച്ച് തനിക്കെതിരെ എടുത്ത കേസ് വ്യക്തിഹത്യയുടെ ഭാഗമാണെന്ന് ശ്രീലേഖ ആരോപിച്ചു. 10 വർഷം മുൻപുള്ള വ്ലോഗിന്റെയും 2020-ലെ വീഡിയോയുടെയും പേരിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
മൂന്ന് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളിൽ മൂന്ന് വർഷത്തിനുള്ളിൽ കേസെടുക്കണമെന്ന ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 514 ലംഘിച്ചാണ് തനിക്കെതിരെ എഫ്‌ഐആർ ഇട്ടതെന്ന് അവർ ചൂണ്ടിക്കാട്ടി. കാലപ്പഴക്കം ചെന്ന വിഷയത്തിൽ വിശദീകരണം പോലും തേടാതെ കേസ് എടുത്തതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു.
ബിജെപിയിൽ ചേർന്നതിന് ശേഷം ആർ. ശ്രീലേഖയെ ലക്ഷ്യം വെച്ച് രാഷ്ട്രീയ പ്രേരിതമായി കേസുകൾ കെട്ടിച്ചമയ്ക്കുകയാണെന്ന് ബിജെപി നേതൃത്വവും ആരോപിച്ചു. കേസ് നിയമപരമായി നേരിടുമെന്നും തനിക്ക് നീതി ലഭിക്കുമെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.
Story Summary:
BJP Councillor and former IPS officer R. Sreelekha expressed her willingness to contest in the upcoming Assembly elections if the party requests. She criticized the POSCO case filed against her for allegedly revealing a victim’s name in an old video, citing a violation of BNS Section 514 due to the delay in filing the FIR. She plans to move the High Court against the police action.

