ജമ്മുവിൽ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ; 27.78 ലക്ഷം പേർ സമ്മതിദാനാവകാശം വിനിയോഗിക്കും

ജമ്മുവിൽ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ; 27.78 ലക്ഷം പേർ സമ്മതിദാനാവകാശം വിനിയോഗിക്കും
Published on

ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭയിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങൾ കഴിഞ്ഞു. ആറു ജില്ലകളിലെ 26 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നാളെ നടക്കും. 39 സ്ഥാനാർഥികൾ മത്സരരംഗത്തുള്ള തെരഞ്ഞെടുപ്പിൽ 27.78 ലക്ഷം പേർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും.

തെരഞ്ഞെടുപ്പിൽ സുതാര്യത ഉറപ്പാക്കാൻ 3,502 പോളിങ് സ്റ്റേഷനുകളിലും ഓൺലൈനിലൂടെ തത്സമയ സംപ്രേഷണം ഒരുക്കിയിട്ടുണ്ട്. കനത്ത സുരക്ഷക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ജമ്മു കശ്മീർ പൊലീസും വ്യക്തമാക്കി.

രണ്ടാംഘട്ടത്തിൽ നാഷനൽ കോൺ​ഫറൻസ് ഉപാധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ല, ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷൻ താരിഖ് ഹാമിദ് ഖറ, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രവീന്ദർ റെയ്ന എന്നിവരാണ് ജനവിധി തേടുന്ന പ്രമുഖർ. ഉമർ അബ്ദുല്ല ബുധ്ഗാമിലും ഗന്ദർബാലിലും രവീന്ദർ റെയ്ന നൗഷേരയിലുമാണ് മത്സരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com