ദോഹ: ഇറാനിയൻ ഡ്രോൺ ആക്രമണത്തെത്തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക ഉൽപ്പാദകരായ ഖത്തർ എൽഎൻജി ഉത്പാദനം നിർത്തിവെച്ചു (Qatar LNG Production Suspended). ഖത്തർ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. റാസ് ലഫാനിലെ (Ras Laffan) എൽഎൻജി പ്ലാന്റിന് നേരെയും മിസൈദിലെ പവർ പ്ലാന്റിന് നേരെയുമാണ് ആക്രമണമുണ്ടായത്. റാസ് ലഫാനിലെ ഉത്പാദന കേന്ദ്രത്തിലും മിസൈദിലെ പവർ പ്ലാന്റ് വാട്ടർ ടാങ്കിന് നേരെയുമാണ് ഡ്രോണുകൾ എത്തിയത്. ആക്രമണത്തിൽ ആളപായമില്ലെങ്കിലും നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി ഉത്പാദനം താത്കാലികമായി നിർത്തിവെച്ചു.
കുവൈത്തിലെ ‘അബദ്ധം’
കുവൈത്തിൽ അമേരിക്കയുടെ മൂന്ന് എഫ്-15 (F-15) യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടത് കുവൈറ്റ് സേനയ്ക്ക് സംഭവിച്ച അബദ്ധമാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. വിമാനം തകരുന്നതിന്റെ ദൃശ്യങ്ങൾ ഇറാൻ മാധ്യമങ്ങൾ നേരത്തെ പുറത്തുവിട്ടിരുന്നു.
ഒമാൻ തീരത്ത് എണ്ണ ടാങ്കറിന് നേരെ സ്ഫോടകവസ്തുക്കൾ നിറച്ച ബോട്ട് ഉപയോഗിച്ച് ആക്രമണം നടന്നു. കപ്പലിലെ 21 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, ഇറാഖ്, ജോർദാൻ, സൈപ്രസ് എന്നീ രാജ്യങ്ങളിലാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇറാൻ ആക്രമണം നടത്തിയത്. ഭൂരിഭാഗം മിസൈലുകളെയും പ്രതിരോധ സംവിധാനങ്ങൾ തകർത്തു.
ഗൾഫ് രാജ്യങ്ങളിലെ ഊർജ്ജ വിതരണ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണം ആഗോള സാമ്പത്തിക രംഗത്തെയും എണ്ണവിലയെയും ഗുരുതരമായി ബാധിക്കുമെന്നാണ് ആശങ്ക.
Story Summary: Qatar has suspended LNG production following Iranian drone attacks on Ras Laffan and Mesaieed power plants. Meanwhile, the US confirmed that Kuwaiti forces accidentally shot down three US F-15 jets. Over the past three days, Iran has targeted nine countries in the region, including Saudi Arabia and the UAE. An oil tanker was also attacked off the Oman coast, but all 21 crew members were rescued.

