ടെഹ്‌റാൻ: പശ്ചിമേഷ്യയെ നടുക്കി ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലും മിനാബിലും ഇസ്രായേൽ-അമേരിക്ക സംയുക്ത സേനയുടെ കനത്ത ആക്രമണം (Iran School Strike 40 Girls Dead). മിനാബ് മേഖലയിലെ ഒരു പെൺകുട്ടികളുടെ സ്കൂളിന് നേരെ നടന്ന മിസൈലാക്രമണത്തിൽ 40 വിദ്യാർത്ഥിനികൾ ഉൾപ്പെടെ 61 പേർ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഇർന’ (IRNA) റിപ്പോർട്ട് ചെയ്തു. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ വ്യോമതാവളം സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാന മേഖലയാണ് മിനാബ്.
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഔദ്യോഗിക ഓഫീസിന് സമീപമാണ് ആദ്യ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മിസൈലുകൾ പതിച്ചു. പലയിടങ്ങളിലും വൻതോതിൽ പുക ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സൈനിക താവളങ്ങൾ ലക്ഷ്യം വെച്ചുള്ള നീക്കത്തിനിടെ സ്കൂളിന് നേരെ ആക്രമണമുണ്ടായത് വലിയ അന്താരാഷ്ട്ര പ്രതിഷേധത്തിന് കാരണമായേക്കാം. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും പിഞ്ചു കുട്ടികളാണെന്നത് സംഭവത്തിന്റെ ഭീകരത വർദ്ധിപ്പിക്കുന്നു.
Story Summary: 61 people, including 40 schoolgirls, were killed in an Israeli-US joint strike on a girls’ school in Iran’s Minab region, according to IRNA. Strikes were also reported near Ayatollah Khamenei’s office in Tehran. Following the attacks, US President Donald Trump released a video message urging Iranians to rise against the Islamic regime, stating it is the right time for US support.

