ഗുവാഹട്ടി: രാജസ്ഥാൻ റോയൽസിൽ നിന്ന് ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് മാറിയ സഞ്ജു സാംസണിന്റെ ആദ്യ ഇന്നിങ്‌സ് ആരാധകർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരുന്നത് (Sanju Samson). എന്നാൽ ഗുവാഹട്ടിയിലെ ബർസാപാര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സഞ്ജുവിന് തിളങ്ങാനായില്ല. രണ്ടാം ഓവറിലെ അവസാന പന്തിലായിരുന്നു സഞ്ജുവിന്റെ പുറത്താകൽ. നാന്ദ്രേ ബർഗർ എറിഞ്ഞ 140.2 കിലോമീറ്റർ വേഗതയിലുള്ള പന്ത് പ്രതിരോധിക്കാൻ ശ്രമിച്ച സഞ്ജുവിന് പാളി. പന്ത് ഓഫ് സ്റ്റമ്പ് തെറിപ്പിച്ചതോടെ സഞ്ജു ക്ലീൻ ബൗൾഡായി.
ഏഴ് പന്തുകൾ നേരിട്ട സഞ്ജു ഒരു ഫോർ ഉൾപ്പെടെ ആറ് റൺസാണ് നേടിയത്. ജോഫ്ര ആർച്ചർ എറിഞ്ഞ ആദ്യ ഓവറിൽ ഒരു മനോഹരമായ ഫോർ നേടിയെങ്കിലും ഇന്നിങ്‌സ് നീട്ടിക്കൊണ്ടുപോകാൻ മലയാളി താരത്തിന് കഴിഞ്ഞില്ല. സഞ്ജുവിന് പിന്നാലെ മറ്റ് മുൻനിര വിക്കറ്റുകളും വീണതോടെ മൂന്ന് ഓവർ പിന്നിടുമ്പോഴേക്കും ചെന്നൈക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി.
രാജസ്ഥാൻ റോയൽസിനെ ദീർഘകാലം നയിച്ച സഞ്ജു, ഇത്തവണത്തെ ലേലത്തിന് മുന്നോടിയായാണ് ചെന്നൈയിലേക്ക് മാറിയത്. ധോണിയുടെ പിൻഗാമിയായി സഞ്ജുവിനെ കാണുന്ന ആരാധകർക്ക് ഈ തുടക്കം ചെറിയൊരു ആഘാതമായിട്ടുണ്ട്.
Short Story Summary:
Sanju Samson’s highly anticipated debut for Chennai Super Kings (CSK) ended in disappointment as he scored just 6 runs off 7 balls against his former team, Rajasthan Royals. Playing at Guwahati, Sanju was clean bowled by South African pacer Nandre Burger’s 140.2 kmph delivery in the second over. Despite hitting a boundary off Jofra Archer in the first over, Sanju failed to anchor the innings, leaving CSK in a spot of bother early in the match.

