മുംബൈ: ഐപിഎൽ അച്ചടക്ക നിയമങ്ങൾ ലംഘിച്ചതിന് രാജസ്ഥാൻ റോയൽസ് ടീം മാനേജർ റോമി ഭീന്ദറിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി (Rajasthan Royals Manager Fine). ഗുവാഹത്തിയിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരസമയത്ത് ഡഗൗട്ടിലിരുന്ന് റോമി ഭീന്ദർ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ ടിവി ക്യാമറകളിൽ പതിഞ്ഞിരുന്നു.
ഐപിഎൽ നിയമപ്രകാരം കളിക്കാരും ഒഫീഷ്യൽസും ഇരിക്കുന്ന പിഎംഒഎ (PMOA – Players and Match Officials Area) മേഖലയിൽ മൊബൈൽ ഫോണുകളോ മറ്റ് ആശയവിനിമയ ഉപകരണങ്ങളോ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.ബിസിസിഐയുടെ ആന്റി കറപ്ഷൻ യൂണിറ്റ് (ACU) ഇത് കണ്ടെത്തുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു. ഭീന്ദർ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടതിനെ തുടർന്നാണ് പിഴ ശിക്ഷ നൽകിയതെന്ന് ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ അറിയിച്ചു.
അഴിമതി തടയുന്നതിനും കളിയുടെ സുതാര്യത ഉറപ്പാക്കുന്നതിനുമാണ് ഇത്തരം കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ ലംഘനത്തിന് പിന്നിൽ മോശമായ ഉദ്ദേശങ്ങൾ ഉണ്ടായിരുന്നതായി സൂചനയില്ലെങ്കിലും, നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണെന്ന് ബിസിസിഐ വ്യക്തമാക്കി. ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കരുതെന്ന് മാനേജർക്ക് കർശന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
Story Summary: BCCI fined Rajasthan Royals manager Romi Bhinder ₹1 lakh for using a mobile phone in the dugout during an IPL match against RCB in Guwahati. The move emphasizes BCCI’s zero-tolerance policy towards anti-corruption protocol violations.

